കൊച്ചി: വര്‍ഷങ്ങളായി അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമായിരുന്നു എറണാകുളം ജില്ലയിലെ ചെല്ലാനം. മഴവാര്‍ത്തകള്‍ വരുമ്പോള്‍ ഉറപ്പായും ചെല്ലാനവും വാര്‍ത്തയില്‍ നിറയുമായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളായി കേരളത്തില്‍ തകര്‍ത്തു പെയ്യുന്ന മഴയില്‍ ചെല്ലാനത്തെ കടല് തൊട്ടില്ല.
ചെല്ലാനത്തിന് കവചമൊരുക്കാന്‍ ജലസേചനവകുപ്പിനുകീഴില്‍ 344.20 കോടി രൂപയുടെ വിപുലമായ പദ്ധതിയാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. ടെട്രാപോഡുകള്‍ ഉപയോഗിച്ചുള്ള കടല്‍ഭിത്തി ചെല്ലാനത്തെ കടലാക്രമണത്തില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്തുന്നു. ജനുവരി മൂന്നിന് ആരംഭിച്ച നിര്‍മാണം 16 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കിഫ്ബി ഫണ്ടില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണകരാര്‍. ഇതേപ്പറ്റി ഒരു കൊച്ചിക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റാണിപ്പോള്‍ വൈറലായിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്…
ഞാന്‍ ജനിച്ചത് കൊച്ചിയിലാണ്. വില്ലിംഗ്ടണ്‍ ഐലന്റ് സ്‌കൂളില്‍ ചെല്ലാനത്ത് ബന്ധുക്കളുള്ള കുറേ കുട്ടികള്‍ ഉണ്ടായിരുന്നു…
അക്കാലം മുതല്‍, അതായത് ഒരു പത്തു നാല്‍പതു കൊല്ലമായി, ഞാന്‍ കേള്‍ക്കുന്നതാണ് മഴപെയ്താല്‍ കടല്‍ കയറി പെരുവഴിയിലാവുന്ന ചെല്ലാനത്തെ കുടുംബങ്ങളെപ്പറ്റി.
ഇത്തവണ ഇത്ര പെരുംമഴ പെയ്തിട്ടും ചെല്ലാനം കടലുകയറിയതായി ആരെങ്കിലും കേട്ടോ?
അതിനു കാരണം ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന തികച്ചും ശാസ്ത്രീയമായ ഒരു പരിഹാരമാണ്. ഏറെ ഫലവത്തായ ടെട്രോപോഡ് തടകള്‍ ഇട്ടിരിക്കുന്നതാണ് ഈ വീഡിയോയില്‍ കാണുന്നത്.
മാധ്യമങ്ങളില്‍ ഇതിന്റെ വാര്‍ത്ത കാണണമെങ്കില്‍ ആരെങ്കിലും ഇതില്‍ നിന്നു വീണു കയ്യോ കാലോ ഒടിയണം എന്നറിയാവുന്നതുകൊണ്ട് ഇവിടെ പോസ്റ്റുന്നു.. ?? #ജനകീയസർക്കാർ
കൂട്ടിച്ചേർത്തത്: കിഫ്ബിയുടെ ഫണ്ടിംഗ്.. ഊരാളുങ്കൽ നിർമ്മാണം.
ഫേസ്ബുക്ക് ലിങ്ക്: https://www.facebook.com/sreenath.menon.7/videos/783265189522947