MORE

    ഹിമാചലില്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ് തുടങ്ങി; ജനവിധി തേടുന്നത് 412 സ്ഥാനാര്‍ഥികള്‍

    Date:

    ഷിംല: ഹിമാചല്‍ പ്രദേശിലെ 68 നിയമസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ പോളിങ് തുടങ്ങി. രാവിലെ എട്ടിനാണ് തുടങ്ങിയ പോളിങ് വൈകീട്ട് അഞ്ചിന് അവസാനിക്കും.

    മലയോര മേഖലയിലെ 55 ലക്ഷത്തിലധികം വോട്ടര്‍മാരാണ് സമ്മതിദാനവകാശം രേഖപ്പെടുത്തുക. മുഖ്യമന്ത്രി ജയറാം ഠാകുര്‍, മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകന്‍ വിക്രമാദിത്യ സിങ്, ബി.ജെ.പി മുന്‍ അധ്യക്ഷന്‍ സത്പാല്‍ സിങ് സത്തി എന്നിവരുള്‍പ്പെടെ 412 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

    ലാഹൗള്‍ സ്പിതി ജില്ലയിലെ താഷിഗാങ്ങില്‍ 52 വോട്ടര്‍മാരെ ഉള്‍ക്കൊള്ളുന്നതാണ് രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ബൂത്ത്. 15,256 അടി ഉയരത്തിലാണ് ഈ ബൂത്ത് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഹെലികോപ്റ്ററിലാണ് പോളിങ് സാമഗ്രികള്‍ എത്തിച്ചത്.

    വികസന അജണ്ടയെന്ന അവകാശവാദമുന്നയിച്ച്‌ ഭരണകക്ഷിയായ ബി.ജെ.പിയും തുടര്‍ഭരണ പാരമ്ബര്യമില്ലാത്ത സമീപകാല ചരിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ കോണ്‍ഗ്രസും മുഖാമുഖം നേരിടുമ്ബോള്‍ ഹിമാചല്‍ പ്രദേശില്‍ പ്രവചനം അസാധ്യമാണ്. ആം ആദ്മി പാര്‍ട്ടിക്ക് പ്രതീക്ഷ നഷ്ടപ്പെട്ട മട്ടാണ്. തങ്ങള്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്നും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും ബി.ജെ.പിയും കോണ്‍ഗ്രസും വോട്ടെടുപ്പ് തലേന്ന് അവകാശവാദവുമായി രംഗത്തെത്തിയിരുന്നു.

    അധികാരത്തിലിരിക്കുന്നവരെ വോട്ട് ചെയ്ത് പുറത്താക്കിയ ചരിത്രമാണ് സംസ്ഥാനത്തിനുള്ളത്. ഹിമാചലിലെ വിജയം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഒമ്ബത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ കരുത്തുവര്‍ധിപ്പിക്കും. രാജസ്ഥാന്‍, ഛത്തിസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ഇതില്‍പെടും.

    ഭരണകക്ഷിയായ ബി.ജെ.പിക്ക് വേണ്ടി, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. ‘താമര’ക്ക് നല്‍കുന്ന ഓരോ വോട്ടും തന്റെ ശക്തി വര്‍ധിപ്പിക്കുമെന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ജനസമ്ബര്‍ക്കത്തിനും തെരഞ്ഞെടുപ്പ് യോഗങ്ങളിലും സജീവമായിരുന്നു.

    പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പ്രചാരണത്തിലെ തുറുപ്പുശീട്ട് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരുന്നു. ഹിമാചലിലെ വിജയം കോണ്‍ഗ്രസിന്റെ നിലനില്‍പിന്റെ കൂടി പ്രശ്നമാണ്.

    24 വര്‍ഷത്തിന് ശേഷം ഗാന്ധി ഇതര കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിച്ച പാര്‍ട്ടിക്കുവേണ്ടി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്താത്തത് ക്ഷീണമായോ എന്ന് കണ്ടറിയണം. 2021ല്‍ പശ്ചിമ ബംഗാള്‍, കേരളം, അസം, പുതുച്ചേരി, ഈ വര്‍ഷം പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവയുള്‍പ്പെടെ രണ്ട് വര്‍ഷത്തിനിടെ ഒമ്ബത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....