MORE

    വീണ്ടും പൗരത്വ കുറുക്കുവഴി

    Date:

    ന്യൂഡല്‍ഹി: പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തി ഗുജറാത്തിലെ ആനന്ദ്, മെഹ്സാന ജില്ലകളില്‍ താമസിക്കുന്ന ഹിന്ദു, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

    പൗരത്വ നിയമപ്രകാരമാണ് മൂന്ന് അയല്‍പക്ക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് മതം അടിസ്ഥാനപ്പെടുത്തി പൗരത്വം നല്‍കുന്നത്. മുസ്ലിംകള്‍ അര്‍ഹരല്ല.

    2014 ഡിസംബര്‍ 31നു മുമ്ബ് മൂന്ന് അയല്‍പക്ക രാജ്യങ്ങളില്‍നിന്നായി ഇന്ത്യയില്‍ ചേക്കേറിയ മുസ്ലിമേതര മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം അനുവദിക്കുന്നതിന് 2019ല്‍ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.

    പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന നിയമഭേദഗതിയുടെ സാധുത സുപ്രീംകോടതിയില്‍ ചോദ്യംചെയ്തിരിക്കെ, നിയമം നടപ്പാക്കുന്നതിനുവേണ്ട ചട്ടങ്ങള്‍ക്കു രൂപം നല്‍കിയിട്ടുമില്ല. ദിവസങ്ങള്‍ക്കകം നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന ഗുജറാത്തിലെ രണ്ടു ജില്ലകളില്‍ അയല്‍പക്ക രാജ്യങ്ങളില്‍നിന്നു വന്നു താമസിക്കുന്നവര്‍ക്ക് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഇതിനിടെയാണ്.

    അയല്‍രാജ്യങ്ങളില്‍ നിന്നെത്തിയ മുസ്ലിമേതര വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്രം കുറുക്കുവഴി സ്വീകരിക്കുന്നത് ഇതാദ്യമല്ല. 2016, 2018, 2021 വര്‍ഷങ്ങളിലായി ഗുജറാത്ത്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ജില്ല കലക്ടര്‍മാര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ഈ അധികാരം നല്‍കിയിരുന്നു. ഇതും സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു.

    പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നെത്തി ആനന്ദ്, മെഹ്സാന ജില്ലകളില്‍ കഴിയുന്ന ആറു മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് 2009ലെ പൗരത്വ ചട്ടപ്രകാരം പൗരത്വ സര്‍ട്ടിഫിക്കറ്റ് ജില്ല കലക്ടര്‍മാര്‍ക്ക് അനുവദിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തില്‍ വിശദീകരിച്ചു. ഓണ്‍ലൈന്‍ മുഖേനയുള്ള അപേക്ഷ കലക്ടര്‍മാര്‍ക്കു പുറമെ, കേന്ദ്രസര്‍ക്കാറിനും പരിശോധിക്കാന്‍ കഴിയും.

    മോദി സര്‍ക്കാര്‍ 2019ല്‍ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിന് ആവശ്യമായ ചട്ടം രൂപപ്പെടുത്തേണ്ടത് ലോക്സഭ-രാജ്യസഭ സബോഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയാണ്. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കേ, ഈ സമിതിക്ക് ചട്ടം രൂപപ്പെടുത്താനുള്ള കാലാവധി കോവിഡ് സാഹചര്യങ്ങളുടെ പേരില്‍ ഏഴു വട്ടം നീട്ടിക്കൊടുത്തു. രാജ്യസഭ സമിതിയുടെ നീട്ടിക്കൊടുത്ത കാലാവധി ഡിസംബര്‍ 31നും ലോക്സഭ സമിതിയുടേത് ജനുവരി ഒമ്ബതിനും അവസാനിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....