MORE

    യുഎപിഎ പ്രകാരം 10 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

    Date:

    ഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദീന്‍ (എച്ച്‌എം), ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), മറ്റ് നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്തുപേരെ യുഎപിഎ പ്രകാരം തീവ്രവാദികളായി പ്രഖ്യാപിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

    പാകിസ്ഥാന്‍ പൗരനായ ഹബീബുള്ള മാലിക് എന്ന സാജിദ് ജുട്ട്, ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നിന്നുള്ള ബാസിത് അഹമ്മദ് റെഷി, നിലവില്‍ പാകിസ്ഥാന്‍ താവളമാക്കിയ കശ്മീര്‍ സ്വദേശിയായ ഇംതിയാസ് അഹമ്മദ് കണ്ടൂ എന്ന സജാദ്, ജമ്മു കശ്മീരിലെ സോപോര്‍ സ്വദേശിയായ സജാദ് തുടങ്ങിയവരും തീവ്രവാദികളായി പ്രഖ്യാപിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

    പൂഞ്ചില്‍ നിന്നുള്ള സലിം എന്നയാലും പട്ടികയിലുണ്ട് .എന്നാല്‍ ഇപ്പോള്‍ ഇയാള്‍ പാക്കിസ്ഥാനിലാനുള്ളത്. പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാന്‍ എന്ന ഷെയ്ഖ് സാഹബ്, ശ്രീനഗര്‍ സ്വദേശിയായ ബാബര്‍ എന്ന ബിലാല്‍ അഹമ്മദ് ബെയ്ഗ്, നിലവില്‍ പാകിസ്ഥാനില്‍ താമസിക്കുന്ന പൂഞ്ച് സ്വദേശിയായ സുല്‍ത്താന്‍ എന്ന് വിളിപ്പെടുന്ന റഫീഖ് നായി, ദോഡയില്‍ നിന്നുള്ള ഇര്‍ഷാദ് അഹ്മദ് എന്ന ഇദ്രീസ്, കുപ്വാരയിലെ ബഷീര്‍ അഹമ്മദ് പീര്‍ എന്ന എല്‍മതിയാസ്, ബഷീര്‍ അഹമ്മദ് ഷെയ്ഖ് മൊകാച്ചി ഷെയ്ഖ് എന്നിവരാണ് മറ്റുള്ളവര്‍.

    ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രത്യേക അറിയിപ്പില്‍ തീവ്രവാദികളുടെ പട്ടികയില്‍ പ്രമുഖനായ ഹബീബുള്ള മാലിക്ക് പൂഞ്ചില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയ ഭീകരരെ എത്തിച്ചയാളാണ് , ജമ്മു കാശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കായി ഈ മേഖലയില്‍ ഡ്രോണുകള്‍ വഴി ആയുധങ്ങളും ആശയവിനിമയ സംവിധാനങ്ങളും എത്തിക്കാന്‍ ഇയാള്‍ ശ്രമിച്ചെന്ന് ആഭ്യന്തരമന്ത്രാലയം പറയുന്നു.

    2013 ജൂണില്‍ ശ്രീനഗറിലെ ഹൈദര്‍പോറയില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ചാവേര്‍ ആക്രമണവും, 2013 ഡിസംബറില്‍ ബുദ്ഗാമിന്റെ ചദൂര സ്റ്റേഷന്‍ ഹൗസ് ഓഫീസറെ കൊലപ്പെടുത്തിയതും അടക്കം കശ്മീരിലെ ഒന്നില്‍ കൂടുതല്‍ ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നു മാലിക് എന്നും, ഭീകരരുടെ ഒരു ശൃംഖലയുടെ നേതൃത്വവും ഇയാള്‍ക്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. മാലിക് എല്‍ഇടി, ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

    എച്ച്‌എം അംഗമാണ് ബാസിത് അഹമ്മദ് റെഷി. കൂടാതെ ജമ്മു കശ്മീരില്‍ അട്ടിമറി പ്രവര്‍ത്തനങ്ങളിലും കൊലപാതകങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. 2015 ഓഗസ്റ്റ് 18 ന് സോപോറിലെ തജ്ജൗര്‍ ഷെരീഫ് പേത്ത് അസ്താനിലെ ബാബ അലി റെയ്ന ദേവാലയത്തിലെ പോലീസ് ഗാര്‍ഡ് പോസ്റ്റിന് നേരെ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തത് ഇയാളാണ്.അതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....