ഹോങ്കോങ്: ഹോങ്കോങ് ഇലവൻ – ഇന്റർ മയാമി സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസ്സി പങ്കെടുക്കാത്തതിനെതിരേ ഹോങ്കോങ്ങില്‍ കനത്ത പ്രതിഷേധം.
കളി കാണാനായി തിങ്ങിനിറഞ്ഞ 40,000 കാണികളെ നിരാശരാക്കിയെന്നും ഹോങ്കോങ്ങിനെ മെസ്സി വിലമതിച്ചില്ലെന്നും ആരോപണങ്ങളുയർന്നു. കോപാകുലരായ ആരാധകർ, മെസ്സിയുടെ ഫ്ളക്സുകളും കട്ടൗട്ടുകളും തകർത്തു.
മത്സരത്തില്‍ ഇന്റർ മയാമി 4-1ന് വിജയിച്ചിരുന്നു. തുടർച്ചയായി അഞ്ചു കളികളില്‍ ജയിക്കാതെ പതറിയ ടീമിന് ഈ ജയം ആശ്വാസത്തിന് വക നല്‍കി. എന്നാല്‍ മത്സരത്തില്‍ മെസ്സി കളിച്ചില്ല. 90 മിനിറ്റും സൈഡ് ബെഞ്ചില്‍ തന്നെ ഇരുന്നു. ഇതാണ് ആരാധകരെ പ്രകോപിതരാക്കിയത്. 8,300 മുതല്‍ 50,000 വരെയായിരുന്നു ടിക്കറ്റ് വില. മെസ്സി ഇറങ്ങാതിരുന്നതോടെ ടിക്കറ്റ് വില തിരിച്ചു ചോദിച്ചും പ്രതിഷേധങ്ങളുണ്ടായി.