ടിസ്ഥാനമാക്കിയുള്ള സര്‍വേ നടത്തണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍.
മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതി, പട്ടികവര്‍ഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും പൊതുവിഭാഗത്തിന്റെയും ജനസംഖ്യയുടെ കൃത്യമായ വിവരം നല്‍കാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
”ഇവിടെ ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേ നടത്തണമെന്നാണ് എന്റെ അഭിപ്രായം. ബിഹാര്‍ സര്‍ക്കാര്‍ അതു നടപ്പിലാക്കി. ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാല്‍, ഇത്തരമൊരു നടപടിയിലൂടെ ഒബിസി, എസ്‌സി, എസ്‌ടി, ന്യൂനപക്ഷങ്ങള്‍, പൊതുവിഭാഗം എന്നീ ജനസംഖ്യയുടെ കൃത്യമായ വിവരം ലഭിക്കും.”- അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ എൻസിപി വിഭാഗവുമായി സഖ്യത്തിലുള്ള ബിജെപി, രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യത്തെ നിരസിച്ചിരുന്നു. ദേശീയ ജാതി സെൻസസ് നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം രാജ്യത്തെ വിഭജിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. അതിനിടെയാണ് അജിത് പവാറിന്റെ പ്രസ്താവന.