കൊച്ചി: തിരുവനന്തപുരം ബിഎസ്‌എൻഎല്‍ എംപ്ലോയീസ് സൊസൈറ്റി സാമ്ബത്തിക തട്ടിപ്പ് കേസില്‍ അഞ്ച് ഡയറക്ടര്‍മാരുടെ മുൻകൂര്‍ ജാമ്യ ഹര്‍ജി കൂടി ഹൈക്കോടതി തള്ളി.
ബിഎസ്‌എൻഎല്‍ ഉന്നത ഉദ്യോഗസ്ഥരായ സോഫിയാമ്മ തോമസ്, മനോജ് കൃഷ്ണൻ, അനില്‍കുമാര്‍, പ്രസാദ് രാജ്, മിനിമോള്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
തട്ടിപ്പില്‍ പങ്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നായിരുന്ന് പ്രതികള്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ സഹകരണ സംഘത്തില്‍ നടന്നത് ആസൂത്രിത സാമ്ബത്തിക കുറ്റകൃത്യം ആണെന്നും പ്രതികള്‍ കള്ളപ്പണം ഒളിപ്പിച്ച ഉറവിടം കണ്ടെത്താൻ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അറിയാതെ കോടിക്കണക്കിന് രൂപയുടെ സാമ്ബത്തിക തട്ടിപ്പ് നടക്കില്ലെന്നും മുൻകൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ആകെ 15 പ്രതികള്‍ ഉള്ള കേസില്‍ 10 പേരെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു.