MORE

    ‘ഡ്രൈവറില്ലാത്ത’ കാര്‍ പെട്രോള്‍ പമ്ബില്‍ ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

    Date:

    നിര്‍ത്തിയിട്ടിരുന്ന കാര്‍ പെട്രോള്‍ പമ്ബിലേക്ക് (petrol pumb) ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു.

    അപകടത്തിന്റെ സിസിടിവി (cctv) ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

    നവംബര്‍ 8നാണ് അപകടമുണ്ടായത്. വൈകുന്നേരം നാല് മണിയോടെ അസമിന്റെ (assam) തലസ്ഥാനമായ ഗുവാഹത്തിയിലെ ഒരു പെട്രോള്‍ പമ്ബിലാണ് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടമുണ്ടായത്.

    നിയന്ത്രണം വിട്ട കാര്‍ പമ്ബില്‍ നിര്‍ത്തിയിട്ടുന്ന സ്‌കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഡ്രൈവറെയും അദ്ദേഹത്തിന് പിന്നിലിരുന്നയാളെയും മീറ്ററുകളോളം വലിച്ചിഴച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പുറത്തുവന്ന സിസിടിവി വീഡിയോയിലും ഇത് വ്യക്തമാണ്.

    കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ആരുമുണ്ടായിരുന്നില്ല എന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. മാന്വല്‍ ഡ്രൈവിംഗ് (manual driving) സൗകര്യമുള്ള കാറാണ് അപകടമുണ്ടാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.

    അപകടം കണ്ടുനിന്നവര്‍ എത്തിയാണ് കാറിനടിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ സൈഡ് ഡോര്‍ തുറന്ന് കാര്‍ നിര്‍ത്തിയ ശേഷമാണ് ആളുകളെ രക്ഷപ്പെടുത്തിയത്.അതിനാല്‍ വന്‍ദുരന്തം ഒഴിവായി. തുടര്‍ന്നാണ് കാറിനടിയില്‍പ്പെട്ട രണ്ട് പേരെയും രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചത്.

    അതേസമയം റോഡ് അപകടങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും അതിഗുരുതരമായ രീതിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് അമിതവേഗതയില്‍ ഓടിച്ച ബിഎംഡബ്ല്യൂ കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച്‌ നാല് പേര്‍ ദാരുണമായി മരണപ്പെട്ടത്. ഫെയ്‌സ്ബുക്കില്‍ ലൈവിട്ടായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടത്തിന് തൊട്ടുമുമ്ബുള്ള ഫെയ്‌സ്ബുക്ക് വീഡിയോ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

    ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പുര്‍വാഞ്ചല്‍ എക്‌സ്പ്രസ് ഹൈവേയിലാണ് ഒക്ടോബര്‍ 17ന് അപകടം നടന്നത്. ബിഎംഡബ്ല്യൂവില്‍ ഉണ്ടായിരുന്ന നാല് പേരും തത്ക്ഷണം മരിച്ചു. 230 കിലോമീറ്റര്‍ വേഗതിയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഫെയ്‌സ്ബുക്കിലെ ലൈവില്‍ നിന്ന് വ്യക്തമാണ്. 300 കിലോമീറ്റര്‍ വേഗതയില്‍ എത്താനുള്ള ശ്രമത്തിനിടിയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു.

    വീഡിയോയില്‍ നാല് പേരും മരിക്കുമെന്ന് കൂട്ടുകാരില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം. ‘അടുത്ത പാട്ടോടുകൂടി 300 കിലോമീറ്റര്‍ വേഗതയില്‍ എത്തും’ എന്ന് പറയുന്നതും കേള്‍ക്കാം. വാഹനമോടിക്കുന്നയാളോട് സ്പീഡ് കൂട്ടാന്‍ കൂട്ടുകാര്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

    35 നും 37 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ വാഹനം ഓടിച്ചിരുന്നത് ബിഹാറിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പ്രൊഫസറായ ഡോ. ആനന്ദ് പ്രകാശ്(35) ആണ്. എഞ്ചിനീയറായ ദീപക് കുമാര്‍, ബിസിനസ്സുകാരനായ മുകേഷ്, റിയല്‍എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന അഖിലേഷ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് മൂന്ന് പേര്‍. നാല് പേരും ബിഹാറില്‍ നിന്നുള്ളവരാണ്.

    അപകടത്തില്‍ ബിഎംഡബ്ല്യൂ പൂര്‍ണമായും തകര്‍ന്നു. 100 കിമീ വേഗപരിധിയുണ്ടായിരുന്ന പാതയിലാണ് 230 കിലോമീറ്റര്‍ സ്പീഡ്ഡില്‍ യുവാക്കള്‍ വാഹനം ഓടിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....