ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രചാരണം ഏറ്റെടുത്ത് കഴിഞ്ഞു.
കുടുംബ യോഗങ്ങളിലാണ് കോണ്‍ഗ്രസിന്‍റെ ശ്രദ്ധ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ് .
മൂന്ന് പതിറ്റാണ്ടിനു ശേഷമാണു ഗുജറാത്തില്‍ ത്രികോണ മത്സരം. 1990 ലാണ് കോണ്‍ഗ്രസ് ,ബി.ജെ.പി , ജനതാദള്‍ പാര്‍ട്ടികള്‍ തമ്മില്‍ പടിഞ്ഞാറന്‍ സംസ്ഥാനത്ത് പോരാടിയത് . 70 സീറ്റില്‍ ജനതാദളും 67 എണ്ണത്തില്‍ ബി.ജെ.പിയും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 33 പേരില്‍ ഒതുങ്ങി. ഗുജറാത്ത് തെരെഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കിയത് കോണ്‍ഗ്രസിനാണ് . 1985 ലെ പോരാട്ടത്തില്‍ 182 ഇല്‍ 149 സീറ്റുകളാണ് കോണ്‍ഗ്രസ് കൈപ്പത്തിക്കുള്ളിലാക്കിയത്. ഈ റെക്കോര്‍ഡ് മറി കടക്കുമെന്നാണ് ഇത്തവണ അമിത്ഷായുടെ അവകാശം. നഷ്ടപ്രതാപം തിരികെ പിടിക്കാനായി കുടുംബ സംഗമങ്ങള്‍ വഴി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് കോണ്‍ഗ്രസ്.
തൊഴിലില്ലായ്മ , വിലക്കയറ്റം , സ്‌കൂളുകളുടെയും ആശുപത്രിയുടെയും ശോചനീയാവസ്ഥ എന്നിവ ഉയര്‍ത്തി കാട്ടിയാണ് ആം ആദ്മിയുടെ പ്രവര്‍ത്തനം. ഡല്‍ഹി മാതൃകയില്‍ ഭരണമാണ് വാഗ്ദാനം. വൈദ്യുതി നിരക്ക് കുറയ്ക്കല്‍ ഉള്‍പ്പെടെ പ്രകടന പത്രികയില്‍ ഉള്‍കൊള്ളിച്ചു . പഞ്ചാബില്‍ ലഭിച്ച പോലെ ഊഷ്മളമായ സ്വീകരണം ഗുജറാത്തില്‍ ലഭിക്കാത്തതില്‍ ആം ആദ്മിക്ക് ചെറിയ നിരാശയുമുണ്ട്