കര്‍ണാടക ജെഡിഎസ് ബിജെപി സഖ്യത്തില്‍ ചേരാൻ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ താല്‍പര്യം കണക്കിലെടുത്ത് ബിജെപിയുമായി പ്രതിപക്ഷമായി ഒരുമിച്ച് പ്രവര്‍ത്തിക്കാൻ പാര്‍ട്ടി തീരുമാനിച്ചതായി കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി പ്രഖ്യാപിച്ചു.
പാര്‍ട്ടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാൻ പാര്‍ട്ടി മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡ തനിക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് അതിനെക്കുറിച്ച് സംസാരിക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെഡി(എസ്) എൻഡിഎയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഗൗഡയുടെ നിര്‍ണ്ണായകമായ പ്രഖ്യാപനം വന്നിരിക്കുന്നത്. കര്‍ണാടകത്തില്‍ ഇത് കോണ്‍ഗ്രസിനു വൻ വെല്ലുവിളി അടുത്ത തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തും.
ബിജെപിയും ജെഡിഎസും പ്രതിപക്ഷ പാര്‍ട്ടികളായതിനാല്‍ സംസ്ഥാനത്തിന്റെ താല്‍പര്യം മുൻനിര്‍ത്തി ഒരുമിച്ച് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കുമാര സ്വാമി പറഞ്ഞു. 224 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 135 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 66 ഉം ജെഡി (എസ്) 19 ഉം സീറ്റുകള്‍ നേടിയിരുന്നു.