MORE

    കച്ചില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയും ബി.ജെ.പിക്ക് ആധിയുമേകി ആപ്

    Date:

    ഗുജറാത്തില്‍ ഇത്ര നാളും പരസ്യപ്രചാരണ രംഗത്ത് ദൃശ്യമല്ലാതിരുന്ന കോണ്‍ഗ്രസ് കൊട്ടിക്കലാശത്തിന് 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ഡി.ജെക്കു പിന്നില്‍ മൂവര്‍ണക്കൊടി പിടിച്ച പ്രവര്‍ത്തകരെ അണിനിരത്തി പ്രചാരണത്തിനിറങ്ങിയത് കച്ചില്‍ കണ്ടു.

    ഗുജറാത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ ശക്തി സിങ് കോഹിലിന്റെ പ്രചാരണ പൊതുയോഗം കഴിഞ്ഞാണ് ഡി.ജെയുമായുള്ള പ്രവര്‍ത്തകരുടെ നഗരപ്രദക്ഷിണം. പേക്ഷ, മധ്യവയസ്കരായ പ്രവര്‍ത്തകരല്ലാതെ ചെറുപ്പക്കാരധികമില്ല. അത്യാവശ്യം പണമിറക്കി നടത്തുന്ന ‘ഭാരത് ജോഡോ യാത്ര’ക്കിടയിലും ബി.ജെ.പിയെയും ആം ആദ്മി പാര്‍ട്ടിയെയുംപോലെ ഗുജറാത്തില്‍ പണിയെടുക്കാന്‍ തങ്ങള്‍ക്ക് പണമില്ലെന്ന് പരസ്യമായി പറയുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

    പണമില്ലാത്തതിനാല്‍ താഴെതട്ടിലുള്ള പ്രചാരണത്തില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ് തങ്ങളെന്ന കോണ്‍ഗ്രസിന്റെ വാദം അല്‍പം അതിശയോക്തിപരമാണെന്ന് കച്ചിലെത്തുമ്ബോള്‍ അറിയാം. പണിയെടുത്തിരുന്നുവെങ്കില്‍ കച്ചിലെ ആറു സീറ്റും പാര്‍ട്ടിക്ക് കിട്ടുമായിരുന്നുവെന്ന് മാണ്ഡവിയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിക്കെത്തിയ ജദേജ പറഞ്ഞു.

    ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ ഭുജിലും മാണ്ഡവിയിലും ഗാന്ധിദാമിലും മത്സരം ത്രികോണമാക്കിയിട്ടുണ്ട്. അന്‍ജാറില്‍ ആപ് സ്ഥാനാര്‍ഥി പിന്മാറി ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലായി.

    റാപര്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ തുണച്ച ഏക മണ്ഡലമാണ്. ഭുജില്‍ ആപ്പിനു പുറമെ അഖിലേന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീന്‍ സ്ഥാനാര്‍ഥിയുമുണ്ട്. എ.ഐ.എം.ഐ.എം പിടിക്കുന്ന ഓരോ വോട്ടും കോണ്‍ഗ്രസിന്റേതാണെങ്കില്‍ ആപ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ ഭീഷണിയായിട്ടുണ്ട്.

    കച്ച്‌ മേഖലയിലും പ്രചാരണത്തില്‍ ബി.ജെ.പിയാണ് മുന്നില്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആറില്‍ അഞ്ചു സീറ്റുകളും ബി.ജെ.പി നേടിയ കച്ചില്‍ ഇക്കുറി കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്ന് കണ്ട ബി.ജെ.പി പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെതന്നെ ഇറക്കി.

    അന്‍ജാറില്‍ സംഘടിപ്പിച്ച റാലിയില്‍ കച്ച്‌ കണ്ടില്ലെങ്കില്‍ നിങ്ങള്‍ ഒന്നും കണ്ടില്ലെന്ന് പറഞ്ഞ മോദി കച്ചിന് എന്താണില്ലാത്തതെന്ന് കോണ്‍ഗ്രസിനോട് ചോദിച്ചു. ആപ് നഗരങ്ങളില്‍ മാത്രമാണ് ബി.ജെ.പിയുടെ വോട്ട് പിടിക്കുകയെന്ന പ്രചാരണം യുക്തിരഹിതമാണെന്ന് കച്ചില്‍ ബോധ്യമാകും.

    സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമിടയില്‍ ‘ആപ്’ സംസാര വിഷയമാണ്. അതിനാല്‍ ജയസാധ്യതയില്ലെങ്കിലും ആപ് പിടിക്കുന്ന വോട്ടുകള്‍ ബി.ജെ.പിയുടെ സാധ്യതകള്‍ക്കാണ് കച്ചില്‍ മങ്ങലേല്‍പിക്കുന്നത്. ‘ആപ് ‘അബ്ഡാസ സ്ഥാനാര്‍ഥി ബി.ജെ.പി നേതാവിന് പിന്തുണ പ്രഖ്യാപിച്ച്‌ മത്സരരംഗത്തുനിന്ന് പിന്മാറിയതും അവസാന മണിക്കൂറുകളിലെ ഈ തിരിച്ചറിവുകൊണ്ടാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....