കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് പിന്നാലെ അറസ്റ്റിലായ നടൻ വിനായകനെ വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
സംഭവത്തെക്കുറിച്ച് നടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ച് മടങ്ങും വഴി അറസ്റ്റ് എന്തിനെന്ന ചോദ്യങ്ങള്‍ക്ക് താനൊരു പരാതി കൊടുക്കാൻ വന്നതാണെന്ന് വിനായകൻ മറുപടി പറഞ്ഞു.
‘സംഭവം എന്തെന്ന് എനിക്കറിയില്ല. പുള്ളി എന്നെ പിടിച്ചോണ്ട് വന്നതാണ്. എന്നെ ഇവിടെ കൊണ്ടുവന്നതെന്തിനെന്ന് പുള്ളിയോട് ചോദിച്ചാല്‍ മതി. ഞാൻ ആകെ ടയേര്‍ഡ് ആണ്. അവര്‍ക്ക് എന്തുവേണമെങ്കിലും പറയാമല്ലോ? ഞാനൊരു പെണ്ണുപിടിയനാണെന്ന് പറയാമല്ലോ. അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്ന് അവര്‍ക്ക് പറയാം.’ മാദ്ധ്യമങ്ങളോട് വിനായകൻ പറഞ്ഞു.
നേരത്തെ ചൊവ്വാഴ്‌ച ഉച്ചയോടെ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് കലൂരിലെ ഫ്ളാറ്റില്‍ വിനായകൻ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. പൊലീസ് പോയതിന് പിന്നാലെ നടൻ അവരെ പിന്തുടര്‍ന്ന് സ്റ്റേഷനിലെത്തി. ഇവിടെവച്ച് പുകവലിച്ചു.ഇതോടെ പൊലീസ് നടന് പിഴയിട്ടു. പിന്നാലെ നടൻ സ്റ്റേഷനില്‍ കയറി ബഹളമുണ്ടാക്കുകയും പൊലീസുകാരെ ചീത്തപറയുകയും ചെയ്‌തെന്നാണ് വിവരം. അതേസമയം ആശുപത്രിയില്‍ നടന്ന വൈദ്യപരിശോധനയില്‍ നടൻ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.