ന്യൂഡല്‍ഹി: നവംബറിലും ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തില്‍ റഷ്യ ഒന്നാമത്. എണ്ണ ഇടപാടില്‍ ഇന്ത്യയുടെ പരമ്ബരാഗത പങ്കാളികളായ ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് റഷ്യ ഈ സ്‌ഥാനത്തേയ്‌ക്ക് എത്തിയിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് വരെ ഇന്ത്യ ഇറക്കുമതി ചെയ്‌തിരുന്ന ക്രൂഡ് ഓയിലിന്റെ 0.2 ശതമാനം മാത്രമാണ് റഷ്യയില്‍നിന്നു വന്നിരുന്നത്. എന്നാല്‍, നവംബറില്‍ പ്രതിദിനം 9,09,403 ബാരല്‍ ക്രൂഡ് ഓയിലാണു റഷ്യയില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്‌തത്. ഇത് ഇന്ത്യയിലേക്കുള്ള എണ്ണവിതരണത്തിന്റെ അഞ്ചിലൊന്നാണ്.
രാജ്യാന്തര തലത്തില്‍ ഊര്‍ജ വിതരണത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്ന വോര്‍ടെക്‌സയുടെ കണക്കുപ്രകാരം നവംബറില്‍ ഇറാഖില്‍നിന്ന് ഇന്ത്യ പ്രതിദിനം 8,61,461 ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്‌തത്. സൗദിയില്‍നിന്ന് 5,70,922 ബാരലും യു.എസില്‍നിന്ന് 4,05,525 ബാരലും വീതവും.
അതേസമയം, നവംബറില്‍ റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഒക്‌ടോബറിനെ അപേക്ഷിച്ച് കുറവായിരുന്നു. യുൈക്രന്‍ അധിനിവേശത്തിന്റെ പശ്‌ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരേ പാശ്‌ചാത്യ രാജ്യങ്ങള്‍ കടുത്ത ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കാന്‍ രാജ്യാന്തര വിപണി വിലയെക്കാള്‍ കുറഞ്ഞ വിലയ്‌ക്കാണു റഷ്യ, ഇന്ത്യയ്‌ക്ക് എണ്ണ വില്‍ക്കുന്നത്.
വോര്‍ടെക്‌സയുടെ കണക്കനുസരിച്ച് 2021 ഡിസംബറില്‍ ഇന്ത്യ, ഇറാഖില്‍നിന്ന് പ്രതി ദിനം 1.05 ദശലക്ഷം ബാരല്‍ എണ്ണ വീതമാണ് വാങ്ങിയിരുന്നത്. ഇക്കാലയളവില്‍ സൗദിയില്‍നിന്ന് 9,95,625 ബാരലായിരുന്നു പ്രതിദന ഇറക്കുമതി. റഷ്യയില്‍നിന്നാകട്ടെ കേവലം 36,255 ബാരലും.
തുടര്‍ന്നുള്ള രണ്ട് മാസം റഷ്യയില്‍നിന്ന് ഇറക്കുമതി ഉണ്ടായില്ല, എന്നാല്‍, ഫെബ്രുവരിയില്‍ യുൈക്രന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മാര്‍ച്ചില്‍ ഇറക്കുമതി പുനരാരംഭിച്ചു. മാര്‍ച്ചില്‍ 68,600 ബാരല്‍ പ്രതിദിനം വാങ്ങി. ഏപ്രിലില്‍ ഇത് 2,66,617 ആയി ഉയര്‍ന്നപ്പോള്‍ ജൂണില്‍ 9,42,694 പ്രതിദിന ബാരാലായി ഉയര്‍ന്നു. എന്നാല്‍, ജൂണിലും ഇറാഖ് തന്നെയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാര്‍. 10.4 ലക്ഷം ബാരലുകളാണ് ജൂണില്‍ ഇറാഖില്‍നിന്ന് വാങ്ങിയിട്ടുള്ളത്. റഷ്യ രണ്ടാമാതായിരുന്നു അപ്പോള്‍. തുടര്‍ന്നുള്ള രണ്ട് മാസങ്ങളില്‍ ഇറക്കുമതിയില്‍ നേരിയ കുറവുണ്ടായി. വോര്‍ടെക്‌സയുടെ കണക്കനുസരിച്ച്, സെപ്‌റ്റംബറില്‍ 8,76,396 ബാരലും ഒക്‌ടോബറില്‍ 9,35,556 ബാരലുമായിരുന്നു റഷ്യന്‍ ഇറക്കുമതി.