MORE

    അനിതാ പുല്ലയില്‍ നിയമസഭാ മന്ദിരത്തില്‍ കടന്നത് വീഴ്ചയെന്ന് സ്പീക്കര്‍

    Date:

    തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ അനിത പുല്ലയില്‍ ലോക കേരളസഭയ്ക്കിടെ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ചത് വീഴ്ചയാണെന്നും ഉത്തരവാദികളായ നാലുപേര്‍ക്കെതിരെ നടപടിയെടുത്തെന്നും സ്പീക്കര്‍ എം.ബി.രാജേഷ്. സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഉടന്‍ നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. വിപുരാജ്, പ്രവീണ്‍, വിഷ്ണു, വസീല എന്നീ കരാര്‍ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. സഭാ ടിവിക്ക് സാങ്കേതിക സഹായം നകുന്ന സ്ഥാപനത്തിലെ ജീവനക്കാരാണിവര്‍. ഇവരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    സഭാ മന്ദിരത്തില്‍ കടക്കാന്‍ നിയമസഭാ ജീവനക്കാരാരും അനിതയെ സഹായിച്ചിട്ടില്ല. വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ അവരെ തിരിച്ചറിഞ്ഞില്ല. ഓപ്പണ്‍ ഫോറത്തിന്റെ പാസാണ് അനിതയുടെ കൈവശം ഉണ്ടായിരുന്നത് മലയാളം മിഷനും പ്രവാസി സംഘടനകള്‍ക്കും പാസ് നല്‍കിയിരുന്നു. ഇതിലൊരു പാസുമായാണ് അവര്‍ എത്തിയതെന്നും സ്പീക്കര്‍ പറഞ്ഞു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചും സ്പീക്കര്‍ വിശദീകരിച്ചു.

    അനിത നിയമസഭ മന്ദിരത്തിലെത്തിയത് സഭാ ടി.വിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാപനത്തിലെ ജീവനക്കാരുടെ പിന്തുണയോടെയാണെന്ന നിയമസഭയിലെ ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കഴിഞ്ഞദിവസം കൈമാറിയിരുന്നു.

    സഭാ ടി.വിക്ക് സഹായം നല്‍കുന്ന ബിട്രെയിറ്റ് സൊല്യുഷന്‍സിലെ രണ്ട് ജീവനക്കാര്‍ക്കൊപ്പം എത്തിയ അനിതയുടെ പക്കല്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള കത്തുണ്ടായിരുന്നതിനാലാണ് ഇവരെ സഭാമന്ദിരത്തിലേക്ക് കടത്തിവിട്ടതെന്നാണ് സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ മൊഴി നല്‍കിയത്. അനിത സഭാമന്ദിരത്തില്‍ പ്രവേശിച്ചത് മുതലുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ബിട്രെയിറ്റ് സൊല്യുഷന്‍സിലെ രണ്ട് ജീവനക്കാരാണ് സഭാമന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അനിതയെ എത്തിച്ചത്. ലോക കേരളസഭയുടെ ഭാഗമായ ഓപ്പണ്‍ഫോറത്തില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്താണ് അനിത കാണിച്ചത്. എന്നാല്‍ അത് അവര്‍ക്കെങ്ങനെ കിട്ടിയെന്നതിനെപ്പറ്റി റിപ്പോര്‍ട്ടിലില്ല. അവരുടെ ഒപ്പമുണ്ടായിരുന്ന ജീവനക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ കണ്ടപ്പോള്‍ സുരക്ഷാജീവനക്കാര്‍ തടഞ്ഞതുമില്ല.

    ലോക കേരളസഭ നടന്ന ശങ്കരനാരായണന്‍ തമ്ബി ഹാളിലേക്ക് അനിത പ്രവേശിച്ചിട്ടില്ല. ഏതൊക്കെ വഴിയിലൂടെ കറങ്ങിയെന്നത് കണ്ടെത്താനാവശ്യമായ സി.സി ടിവി ദൃശ്യങ്ങളുമില്ല. സഭാ ഇടനാഴികളില്‍ സി.സി ടിവികളില്ല. ഈ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആറ് വാച്ച് ആന്‍ഡ് വാര്‍ഡുമാരില്‍ നിന്നാണ് ചീഫ് മാര്‍ഷല്‍ തെളിവുകള്‍ ശേഖരിച്ചത്.

    ഓപ്പണ്‍ഫോറത്തിലെ അതിഥികള്‍ക്കുള്ള ക്ഷണക്കത്ത് നോര്‍ക്ക വിവിധ പ്രവാസി സംഘടനകളെയാണ് ഏല്പിച്ചിരുന്നത്. ഇവര്‍ വഴിയായിരിക്കാം അനിതയ്ക്ക് ക്ഷണക്കത്ത് കിട്ടിയതെന്നാണ് വിലയിരുത്തല്‍. തങ്ങള്‍ ക്ഷണിച്ചിട്ടില്ലാത്തതിനാല്‍ ഇക്കാര്യം അന്വേഷിക്കേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്നു നോര്‍ക്ക. സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരമാണ് ചീഫ് മാര്‍ഷല്‍ അന്വേഷണം നടത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....