ന്യൂഡല്‍ഹി: ഭാര്യയായ 15കാരിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തില്‍നിന്ന് ഭര്‍ത്താവിനെ മുക്തനാക്കി ഡല്‍ഹി ഹൈകോടതി വെറുതെ വിട്ടു.
പെണ്‍കുട്ടി അയാളുടെ ഭാര്യയാണെന്നും ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് വിവാഹ ശേഷമാണെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റ്, നീന ബൻസല്‍ കൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
തന്നെ വിവാഹം ചെയ്തശേഷമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് പെണ്‍കുട്ടിതന്നെ വ്യക്തമാക്കിയതിനാല്‍ പോസ്കോ നിയമപ്രകാരം കുറ്റം ചുമത്താനാവില്ലെന്നും കോടതി തുടര്‍ന്നു. മൂത്തമകളുടെ ഭര്‍ത്താവായ പ്രതി സഹോദരിയായ 15കാരിയെ ബലാത്സംഗം ചെയ്തുവെന്ന് മാതാവ് നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. എന്നാല്‍, സഹോദരീഭര്‍ത്താവ് തന്നെയും വിവാഹം ചെയ്തിരുന്നുവെന്നും അക്കാര്യം വീട്ടുകാരില്‍നിന്ന് മറച്ചുവെച്ചതായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മുസ്‍ലിം വ്യക്തിനിയമം അനുസരിച്ച് 18 വയസ്സിന് താഴെ വിവാഹ ബന്ധത്തിലേര്‍പ്പെടാമെന്നിരിക്കെ ബലാത്സംഗക്കുറ്റം പ്രതിക്കെതിരെ ചുമത്താനാവില്ല എന്ന് ഹൈകോടതി വ്യക്തമാക്കിയത്.