ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്ബായ ജബാലിയ അഭയാര്‍ത്ഥി ക്യാമ്ബില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒക്‌ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തില്‍ മുഖ്യ പങ്കുവഹിച്ച ഹമാസ് കമാൻഡര്‍ ഇബ്രാഹിം ബാരിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭയാര്‍ഥി ക്യാമ്ബില്‍ തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെയും ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സിന്റെയും (ഐഡിഎഫ്) പ്രതികരണം. ജബാലിയ ബ്രിഗേഡിന്റെ കമാൻഡര്‍ ഇബ്രാഹിം ബിയാരിയെ തങ്ങള്‍ വധിച്ചതായും ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ലോഹക്കഷണങ്ങള്‍ക്കിടയില്‍ നിന്നുമാണ് സന്നദ്ധപ്രവര്‍ത്തകര്‍ മൃതദേഹങ്ങളും പരിക്കു പറ്റിയവരെയും പുറത്തെത്തിച്ചതെന്ന് വാര്‍ത്താ ഏജൻസിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. ജബാലിയ അഭയാര്‍ത്ഥി ക്യാമ്ബില്‍ നടന്ന ആക്രമണത്തില്‍ ഇതുവരെ 47 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.