ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്ഥാനമൊഴിയുന്നു എന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് മെറ്റാ വക്താവ് ആന്‍ഡി സ്റ്റോണ്‍ ട്വീറ്റ് ചെയ്തു.
അടുത്ത വര്‍ഷം കമ്ബനിയുടെ സിഇഒ സ്ഥാനം സക്കര്‍ബര്‍ഗ് രാജിവയ്ക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കമ്ബനി 11,000-ത്തിലധികം ജീവനക്കാരെ, അതായത് ഏകദേശം 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്.
2023-ല്‍ സക്കര്‍ബര്‍ഗ് രാജിവയ്ക്കുമെന്ന് വാര്‍ത്താ വെബ്‌സൈറ്റ് ദി ലീക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. പേര് വെളിപ്പെടുത്താത്ത ഒരു സോഴ്സിനെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. ഈ മാസമാദ്യം, മെറ്റാ 11,000-ലധികം തൊഴിലാളികളെ വെട്ടിക്കുറയ്ക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പിരിച്ചുവിടലുകളില്‍ ഒന്നാണിത്. കമ്ബനിയുടെ 18 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ പിരിച്ചുവിടല്‍ കൂടിയാണിത്. ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, സ്നാപ്പ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഈ വര്‍ഷം ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് നവംബര്‍ 15-ന് നിശ്ചയിച്ചിരുന്ന ഓഹരികളും ആറ് മാസത്തേക്കുള്ള ആരോഗ്യ പരിരക്ഷയും ലഭിക്കുമെന്ന് കമ്ബനി ഉറപ്പു നല്‍കിയിട്ടുണ്ട്.
കമ്ബനി നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് പിരിച്ചുവിടലിന്റെ മെയില്‍ അയച്ചിരിക്കുന്നത്. 13 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുകയാണ് പുതിയ നടപടിയെന്ന് വ്യക്തമാക്കിയത് ഫേസ്ബുക്കിന്റെ മാതൃകമ്ബനിയായ മെറ്റയാണ്. വര്‍ധിച്ചു വരുന്ന ചെലവും ശോഷിച്ചു കൊണ്ടിരിക്കുന്ന പരസ്യ വിപണിയുമാണ് പിരിച്ചുവിടലിന് പിന്നിലെ പ്രധാന കാരണം. കോവിഡിന് പിന്നാലെ പ്രതിക്ഷിക്കാതെ നേരിടേണ്ടി വന്ന പണപ്പെരുപ്പവും പലിശനിരക്കിലെ വര്‍ധനവും ടെക് കമ്ബനികള്‍ക്ക് വന്‍ അടിയായിരുന്നു. മത്സരം കൂടിയതും ഓണ്‍ലൈന്‍ കച്ചവടരംഗത്തെ പാളിച്ചകളും വീഴ്ചയ്ക്ക് ആക്കം കൂട്ടി. പിരിച്ചുവിടല്‍ നടപടികള്‍ നേരിടേണ്ടി വരുന്നവര്‍ക്ക് ഓരോ വര്‍ഷത്തെ സേവനത്തിനും 16 ആഴ്ചത്തെ അടിസ്ഥാന ശമ്ബളം നല്‍കും. കൂടാതെ രണ്ടാഴ്ചത്തെ ശമ്ബളം കൂടി ഉള്‍പ്പെടുന്ന പാക്കേജും മെറ്റ പ്രഖ്യാപിച്ചു. ടെക് ലോകത്തെ മുന്‍നിര കമ്ബനികളായ ട്വിറ്റര്‍, ആമസോണ്‍ , ഡിസ്നി എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്ബനിയായ ആല്‍ഫബെറ്റും പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിട്ടുണ്ട്.