MORE

    റിയാലിന്‍റെ വിനിമയ നിരക്ക് പുതിയ ഉയരങ്ങളില്‍

    Date:

    മസ്കത്ത്: റിയാലിന്‍റെ വിനിമയ നിരക്ക് തിങ്കളാഴ്ച മുതല്‍ വീണ്ടും പുതിയ ഉയരങ്ങളില്‍.

    തിങ്കളാഴ്ച ഒരു റിയാലിന് 203 രൂപ എന്ന നിരക്ക് വരെ എത്തിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച ക്ലോസിങ് നിരക്കായി ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത് റിയാലിന് 202.15 രൂപ എന്ന നിരക്കാണ്. ചൊവ്വാഴ്ചയും സമാന നിരക്കു തന്നെയാണ് വിനിമയ സ്ഥാപനങ്ങള്‍ നല്‍കുന്നത്.

    ചൊവ്വാഴ്ച ഒരു റിയാലിന് 202.10 രൂപയാണ് ക്ലോസിങ് നിരക്ക്. കഴിഞ്ഞ മേയ് 15 മുതല്‍ റിയാലിന്‍റെ വിനിയ നിരക്ക് 200 രൂപ കടന്നിരുന്നു. മാര്‍ച്ച്‌ എട്ടിന് 200 രൂപ എന്ന നിരക്കിന് തൊട്ടടുത്ത് എത്തിയിരുന്നെങ്കിലും വിനിമയ നിരക്ക് പിന്നീട് താഴുകയായിരുന്നു. മേയ് 15നുശേഷം 200 രൂപക്ക് താഴെ പോയിട്ടില്ല. ആഗോള മാര്‍ക്കറ്റില്‍ അമേരിക്കന്‍ ഡോളര്‍ ശക്തി പ്രാപിച്ചതാണ് ഇന്ത്യന്‍ രൂപയെ പ്രതികൂലമായി ബാധിച്ചത്. ഇതോടെ ലോകത്തിന്‍റെ ഏതാണ്ട് എല്ലാ രാജ്യങ്ങളുടെയും കറന്‍സിക്ക് ഇടിവ് സംഭവിച്ചു. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇടിവും രൂപയെ പ്രതികൂലമായി ബാധിച്ചിരുന്നു. തിങ്കളാഴ്ച ഓഹരി വിപണിയില്‍ സെന്‍സെക്സ് 1457 പോയന്‍റ് ഇടിവാണുണ്ടായത്. നിരവധി കാരണങ്ങളാല്‍ തിങ്കളാഴ്ച ഒരു ഡോളറിന് 78.20 എന്ന നിരക്കു വരെ എത്തിയിരുന്നു. ഇൗ വര്‍ഷം ജനുവരി മുതല്‍ രൂപയുടെ മൂല്യത്തില്‍ അഞ്ചു ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.

    അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്‍റെ അമേരിക്കന്‍ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മേയ് മാസത്തില്‍ പണപ്പെരുപ്പ നിരക്ക് 8.6 ശതമാനമായി ഉയര്‍ന്നു. ഇത് 1981 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇതു മറികടക്കാനായി പലിശ നിരക്ക് കൂട്ടുന്നതടക്കമുള്ള നിരവധി നടപടി ഫെഡറല്‍ റിസര്‍വിന്‍റെ ഭാഗത്തു നിന്നുണ്ടാവുമെന്ന പ്രതീക്ഷയാണ് ഡോളര്‍ ശക്തി പ്രാപിക്കാന്‍ പ്രധാനകാരണം.

    യുക്രെയ്ന്‍ യുദ്ധം കാരണം എണ്ണ വില ഉയരുന്നതും ചൈനയിലെ ലോക് ഡൗണുമാണ് പണപ്പെരുപ്പത്തിന്‍റെ പ്രധാന കാരണം. പ്രധാന കറന്‍സിയായ യൂറോ കുറച്ചു കാലമായി തകര്‍ച്ച നേരിടുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....