ഡല്‍ഹി: വനിതാ എംപിമാര്‍ക്ക് ഫ്ലൈയിംഗ് കിസ് നല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് ബീഹാറിലെ കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗ്.
സ്മൃതി ഇറാനി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. രാഹുലിനെ അപകീര്‍ത്തിപ്പെടുത്താനാണ് സ്മൃതി ഇറാനി എപ്പോഴും ശ്രമിക്കുന്നതെന്നും രാഹുലിന് വേണ്ടി പെണ്‍കുട്ടികള്‍ കാത്തിരിക്കുകയാണെന്നും നീതു സിംഗ് പറഞ്ഞു. രാഹുലിന്റെ ചേഷ്ടകളെ ന്യീയീകരിച്ചു കൊണ്ട് രംഗത്തു വന്ന നീതു സിംഗിനെ കടുത്ത ഭാഷയില്‍ ബിജെപിയും വിമര്‍ശിച്ചു.
‘ഞങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നിനെയും ഭയപ്പെടുന്നില്ല. രാഹുലിനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ എംപി സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്താൻ ശ്രമിച്ചു. ഞങ്ങളെ ഇല്ലാത്ത ആരോപണങ്ങളില്‍ കുടുക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് അവര്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് പെണ്‍കുട്ടികളെ കിട്ടാൻ ഒരു ക്ഷാമവും ഇല്ല. ഇഷ്ടമുള്ള പെണ്‍കുട്ടികളെ അദ്ദേഹത്തിന് വിവാഹം കഴിക്കാം. ഇനി ഫ്ലൈയിംഗ് കിസ്സ് നല്‍കണമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കിക്കൊളും. സ്മൃതി ഇറാനിയെപ്പോലെ 50 വയസ്സുള്ള ഒരു സ്ത്രീക്ക് ഫ്ലൈയിംഗ് കിസ്സ് നല്‍കേണ്ട ആവശ്യം രാഹുലിന് ഇല്ല’- നീതു സിംഗ് പറഞ്ഞു.
അതേസമയം, സ്ത്രീ വിരുദ്ധരുടെ പാര്‍ട്ടി എന്നാണ് നീതു സിംഗ് എംഎല്‍എയുടെ പ്രതികരണത്തിന് പിന്നാലെ കോണ്‍ഗ്രസിനെ ബിജെപി വിശേഷിപ്പിച്ചത്. രാഹുല്‍ ഗാന്ധിയെ ന്യായീകരിക്കാൻ കോണ്‍ഗ്രസുകാര്‍ ഏതറ്റം വരെയും പോകുമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല വിമര്‍ശിച്ചു. നീതുവിന്റെ പ്രസ്താവനയില്‍ ലജ്ജ തോന്നുവെന്നാണ് ബിജെപി വക്താക്കളുടെ പ്രതികരണം.