രാജ്യത്ത് ഉള്ളിവില നിയന്ത്രണ വിധേയമാക്കാൻ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍. ചില്ലറ വിപണിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലധികമാണ് ഉള്ളി വില ഉയര്‍ന്നിരിക്കുന്നത്.
പലയിടങ്ങളിലും കിലോയ്ക്ക് പരമാവധി 35 രൂപയായിരുന്ന ഉള്ളിവില ഒരാഴ്ചകൊണ്ട് 80 രൂപയ്ക്കടുത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍. ഉത്സവവേളകള്‍ അടുത്തതോടെ ജനങ്ങള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ഉള്ളി ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
കിലോഗ്രാമിന് 25 രൂപ നിരക്കിലാണ് കേന്ദ്രം ഉള്ളി ലഭ്യമാക്കുന്നത്. ബഫര്‍ സ്റ്റോക്കിന്റെ സഹായത്തോടെയാണ് പുതിയ നടപടി. 25 രൂപയ്ക്ക് ഉള്ളി ലഭ്യമാക്കുന്നതിനായി രാജ്യത്തെ 170ലധികം നഗരങ്ങളിലെ മാര്‍ക്കറ്റുകളിലും, 685 കേന്ദ്രങ്ങളിലും ഉള്ളി വില്‍പ്പന സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരം സ്റ്റാളുകളിലേക്ക് രണ്ട് ലക്ഷം ടണ്‍ ഉള്ളിയാണ് പ്രത്യേകമായി എത്തിച്ചിരിക്കുന്നത്.