മൈസൂരു: കഴിഞ്ഞ മാസം ഏഴിന് കന്യാകുമാരിയില്‍ നിന്നു തുടങ്ങിയ ഭാരത് ജോഡോ യാത്ര ഇന്ന് 24ാം ദിവസത്തിലേക്കേ്.
കര്‍ണാടകയിലെ രാജ നഗരിയായ മൈസൂരുവിലൂടെയാണ് ഇന്നത്തെ യാത്ര. രാവിലെ ആറരയ്ക്ക് ചാമരാജ നഗറില്‍ വച്ച് യാത്ര തുടങ്ങാന്‍ രാഹുലെത്തിയപ്പോഴേക്കും ആകാശം മൂടിക്കെട്ടിയിരുന്നു. ആറു മണി മുതല്‍ ശക്തമായ മഴയും തുടങ്ങി. എങ്കിലും രാഹുലും യാത്രികരും പിന്മാറിയില്ല. മഴ മാറുന്നതു വരെ കാത്തു നിന്നു . അര മണിക്കൂറിനുള്ളില്‍ യാത്ര പുനരാരംഭിക്കുകയും ചെയ്തു.
ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിച്ച അതേ വരവേല്പാണ് കര്‍ണാടകത്തിലും ലഭിക്കുന്നത്. എവിടെയും യുവാക്കളടെയും കുട്ടികളുടെയും തള്ളിക്കയറ്റം. ഭാവി ഇന്ത്യയെ അവരെല്ലാം കോണ്‍ഗ്രസിലൂടെ കാണുന്നു. രാഹുല്‍ ഗാന്ധിയുടെ ഉജ്വല നേതൃത്വത്തിലൂടെ വീക്ഷിക്കുന്നു. ഓരോ നാടിന്റെയും സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് രാഹുല്‍ ഗാന്ധി നടന്നു നീങ്ങുന്നത്. ഇന്നലെ കോവിഡ് കാലത്ത് ജീവന്‍ നഷ്‌ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംവദിച്ച രാഹുല്‍ അവരുടെ കണ്ണീരൊപ്പിയാണു മടങ്ങിയത്. കൂട്ടത്തില്‍ അഞ്ചു വയസുകാരി പ്രതീക്ഷയെ മടിയിലിരുത്തി അവളെ ആശ്വസിപ്പിച്ചത് കണ്ടു നിന്നവരുടെ കണ്ണുകള്‍ ആര്‍ദ്രമാക്കി.
കോവിഡ് പ്രതിസന്ധി കാലത്ത് ഓക്സിജന്‍ കിട്ടാതെ മരിച്ചവരുടെ കുടുംബാംഗങ്ങളായിരുന്നു അവരെല്ലാം. ആകെ 36 പേര്‍ മരിച്ചിരുന്നു. അവരില്‍ ഒരാളായിരുന്നു പ്രതീക്ഷയുടെ അച്ഛന്‍. അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ താന്‍ ആഗ്രഹിച്ചതെല്ലാം വാങ്ങിത്തരുമായിരുന്നു എന്നു പ്രതീക്ഷ. ഇപ്പോള്‍ അമ്മയ്ക്ക് അതിനു കഴിയുന്നില്ല. അമ്മയ്ക്കു ജോലിയില്ല. വരുമാന മാര്‍ഗങ്ങളുമില്ല. എല്ലാത്തിനും പരിഹാരമുണ്ടെന്നായി രാഹുല്‍. കോവിഡ് കാലത്ത് മരിച്ചവര്‍ക്ക് കോണ്‍ഗ്രസ് കര്‍ണാടക ഘടകം ഒരു ലക്ഷം രൂപ വീതം സാമ്ബത്തിക സഹായം അനുവദിച്ച കാര്യം കുടുംബാംഗങ്ങള്‍ അനുസ്മരിച്ചു. ഒപ്പം കര്‍ണാടക സര്‍ക്കാര്‍ തങ്ങളെ അവഗണിച്ചെന്നും അവര്‍ പരാതിപ്പെട്ടു. 36 പേര്‍ മരിച്ച സ്ഥാനത്ത് മൂന്നു പേരെന്നാണ് സര്‍ക്കാര്‍ കണക്ക്. അവര്‍ക്കു പോലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ആക്ഷേപമുയര്‍ന്നു.
ഇന്നു രാവിലെ ചാമരാജ നഗറില്‍ നിന്നു തുടങ്ങിയ ജാഥ ഗുഡ്ലുപെട്ട് കലാലെ ഗേറ്റിനു സമീപം വിശ്രമിക്കുകയാണ്. വൈകുന്നേരം നാലരയ്ക്ക് ഇവിടെ നിന്നു തുടങ്ങി ഏഴ് മണിക്ക് താണ്ഡവപുരയില്‍ സമാപിക്കും.