ക്വാലാലംപൂര്‍: മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റനില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയും നിരാശയും. വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ആദ്യ മത്സരം ജയിച്ചപ്പോള്‍ സൈന നെഹ്വാള്‍ ആദ്യമത്സരം തോറ്റു പുറത്തായി. പുരുഷ സിംഗിള്‍സില്‍ പി കശ്യപും ആദ്യ റൗണ്ട് മത്സരം ജയിച്ചു.
തായ്ലന്‍ഡിന്റെ ലോക പത്താം നമ്പര്‍ താരം പൊന്‍പാവി ചോചുവോങ്ങിനെയാണ് സിന്ധു തോല്‍പിച്ചത് (21-13, 21-17). യുഎസ് താരം ഐറിസ് വാങ്ങിനോടാണ് സൈന നെഹ്വാള്‍ 37 മിനിറ്റിനകം പരാജയപ്പെട്ടത്(11-21,17-21).