പാട്ന: ഭാര്യ ഇൻസ്റ്റഗ്രാം റീലുണ്ടാക്കുന്നത് തടഞ്ഞ 25കാരനായ യുവാവിനെ അമ്മായിയച്ഛനും അമ്മായിയമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി.
ഞായറാഴ്ച രാത്രി ബീഹാറിലെ ബെഗുസാരായിയിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം. 25കാരനായ മഹേശ്വര്‍ കുമാര്‍ റായ് എന്ന യുവാവിനെ ഭാര്യ ഇൻസ്റ്റാഗ്രാമില്‍ റീലുകള്‍ നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തതിന് ഭാര്യാഭര്‍ത്താക്കന്മാര്‍ കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
മരിച്ച മഹേശ്വര്‍ കുമാര്‍ റായ് ആറ് വര്‍ഷം മുമ്ബ് റാണി കുമാരിയെ വിവാഹം കഴിച്ചതായും ദമ്ബതികള്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ടെന്നും എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്‍ക്കത്തയില്‍ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വര്‍ അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇദ്ദേഹത്തിന്‍റെ ഭാര്യ വൈറല്‍ ഗാനങ്ങളുടെ റീലുകള്‍ ഉണ്ടാക്കി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് 9,500-ലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഭാര്യ റീല്‍ ഉണ്ടാക്കുന്നതിനെ മഹേശ്വര് എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി.
ഞായറാഴ്‌ച രാത്രിയോടെ ഇയാള്‍ ഭാര്യാ സഹോദരന്റെ വീട്ടിലേക്ക് പോയി. മഹേശ്വരന്‍റെ ഫോണിലേക്ക് സഹോദരൻ റുഡാല്‍ വിളിച്ചെങ്കിലും ആരോ ഫോണ്‍ എടുത്തു. ഫോണില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത് കേള്‍ക്കാമായിരുന്നു. ഇതിന് പിന്നാലെയാണ് മഹേശ്വര് മരിച്ചെന്ന വിവരം അറിയുന്നത്.
മഹേശ്വരൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹം വീട്ടില്‍ നിന്ന് കാണാതായെന്നും മഹേശ്വരന്‍റെ പിതാവ് ആരോപിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന നാല് പേര്‍ മൃതദേഹം സംസ്‌കരിക്കാൻ ശ്രമിക്കുന്നത് കണ്ടതായും മഹേശ്വരന്‍റെ കുടുംബം ആരോപിച്ചു.
സംഭവം പോലീസില്‍ അറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുകയും ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.