MORE

    ഭരണഘടനയേക്കാള്‍ പ്രധാനം ജനവിധിയാണെന്ന് ധന്‍ഖര്‍; ഉപരാഷ്ട്രപതി വിവാദത്തില്‍

    Date:

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ‘അടിസ്ഥാനഘടന’ മാറ്റാനാവില്ലെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധിയെ അതിരൂക്ഷമായി വിമര്‍ശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ നിലപാട് വിവാദത്തില്‍.

    രാജ്യസഭ അധ്യക്ഷന്‍കൂടിയായ ധന്‍ഖറിന്റെ കാഴ്ചപ്പാട് വരാനിരിക്കുന്ന അപകടത്തെക്കുറിച്ച്‌ ഭരണഘടനയെ സ്നേഹിക്കുന്ന രാജ്യത്തെ ഓരോ പൗരനുമുള്ള മുന്നറിയിപ്പാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും മുന്‍ കേന്ദ്രമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായ പി. ചിദംബരം പറഞ്ഞു.

    ഭരണഘടന ഭേദഗതിചെയ്യാനുള്ള പാര്‍ലമെന്റിന്റെ അധികാരത്തെ രണ്ട് നിര്‍ണായക ഘട്ടങ്ങളില്‍ തടഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ജയ്പൂരില്‍ സഭാധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ സുപ്രിം കോടതിക്കെതിരെ ധന്‍ഖര്‍ സംസാരിച്ചത്. ധന്‍ഖറിനെ പിന്തുണച്ച്‌ ലോക്സഭ സ്പീക്കറും രംഗത്തുവന്ന സമ്മേളനം വ്യാഴാഴ്ച സമാപിച്ചു.

    നേരത്തെ സുപ്രീംകോടതിക്കെതിരെ സംസാരിച്ചതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ശൈത്യകാല സമ്മേളനത്തിനിടെ പ്രസ്താവന നടത്തിയത് പ്രതിപക്ഷം വന്‍ വിവാദമാക്കിയിരുന്നു. കോടതിയെ വീണ്ടും വിമര്‍ശിച്ച ധന്‍ഖറിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു.

    ജനാധിപത്യസമൂഹത്തില്‍ ഏത് ‘അടിസ്ഥാന ഘടന’യുടെയും അടിസ്ഥാനം ജനവിധിയാണെന്ന് 1973 കേശവാനന്ദ ഭാരതി കേസിലെ വിധിയെ തള്ളിപ്പറഞ്ഞ് ജഗ്ദീപ് ധന്‍ഖര്‍ വ്യക്തമാക്കി. അതിനാല്‍ പാര്‍ലമെന്റിന്റെയും നിയമസഭയുടെയും പരമാധികാരം ലംഘിക്കാനാവാത്തതാണ്.

    ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്റിന്റെ അധികാരം ഏതെങ്കിലും സ്ഥാപനത്തെ ആശ്രയിച്ചാകാന്‍ കഴിയുമോ എന്നാണ് ധന്‍ഖറിന്റെ ചോദ്യം. ഏതെങ്കിലും സ്ഥാപനത്തിനോ സംഘടനക്കോ ഭരണഘടനാ ഭേദഗതിക്ക് തങ്ങളുടെ മുദ്ര വേണമെന്ന് പറയാനാകുമോ.

    കോടതിയോടുള്ള എല്ലാ ബഹുമാനത്തോടെയും കേശവാനന്ദ ഭാരതി കേസിലെ വിധി താന്‍ അംഗീകരിക്കില്ലെന്നും ധന്‍ഖര്‍ പറഞ്ഞു. 1973ല്‍ കേശവാനന്ദ ഭാരതി കേസില്‍ സുപ്രധാന വിധി തള്ളിപ്പറഞ്ഞ രാജ്യസഭ ചെയര്‍മാന്റെ നിലപാട് തെറ്റാണെന്ന് ചിദംബരം അഭിപ്രായപ്പെട്ടു.

    പാര്‍ലമെന്റാണ് പരമം എന്ന രാജ്യസഭാധ്യക്ഷന്റെ നിലപാട് തെറ്റാണ്. ഭരണഘടനയാണ് എല്ലാറ്റിനും മുകളില്‍. ഭൂരിപക്ഷം കാണിച്ച്‌ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കുമേല്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാനുള്ളതാണ് ഭരണഘടനയുടെ ‘അടിസ്ഥാനഘടനാ തത്വമെന്ന് ചിദംബരം വിശദീകരിച്ചു. ഉദാഹരണത്തിന് രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ സമ്ബ്രദായത്തിലേക്ക് മാറ്റാന്‍ ഭൂരിപക്ഷമുപയോഗിച്ച്‌ പാര്‍ലമെന്റ് വോട്ടു ചെയ്തുവെന്ന് കരുതുക.

    അല്ലെങ്കില്‍ ഭരണഘടനയുടെ ഏഴാം പട്ടികയില്‍ വരുന്ന സംസ്ഥാനത്തിന്റെ പരമാധികാര വിഷയങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് കരുതുക. അത്തരം ഭേദഗതികള്‍ സാധുവാകുമോ? ഒരു ബില്‍ കോടതി റദ്ദാക്കിയതുകൊണ്ട് ‘അടിസ്ഥാനഘടന’ തത്വംതന്നെ തെറ്റാണെന്ന് അര്‍ഥമില്ലെന്നും ചിദംബരം തുടര്‍ന്നു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....