MORE

    നീതിനിര്‍വഹണം; 14ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി കര്‍ണാടക

    Date:

    ബംഗളൂരു: നീതിനിര്‍വഹണത്തില്‍ കര്‍ണാടകയുടെ സ്ഥാനം ഏറെ പിന്നില്‍. ശനിയാഴ്ച ബംഗളൂരുവില്‍ പ്രകാശനം ചെയ്ത ‘ഇന്ത്യ ജസ്റ്റിസ്’ റിപ്പോക റാര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

    രാജ്യത്തെ സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് നീതിന്യായനിര്‍വഹണം നടത്തുന്നത് സംബന്ധിച്ച ഏങ്കിങ് ആണ് ഇത്. 2019ല്‍ നീതിനിര്‍വഹണരംഗത്ത് കര്‍ണാടകക്ക് ആറാം സ്ഥാനമായിരുന്നു. എന്നാല്‍ 2020ല്‍ അത് 14ാം സ്ഥാനമായി മാറി. ‘വിധി-സെന്‍റര്‍ ഫോര്‍ ലീഗല്‍ പോളിസി ആന്‍ഡ് ദക്ഷ്’ നടത്തിയ ചടങ്ങിലാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.

    നിരവധി വിദഗ്ധന്മാരും നയരൂപവത്കരണമേഖലയിലെ പ്രശസ്തരുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതോടനുബന്ധിച്ച്‌ സെമിനാറും നടത്തി.

    ജനങ്ങള്‍ക്ക് കര്‍ണാടക പൊലീസ് സേനയില്‍ വിശ്വാസമില്ലെന്ന് സര്‍വേയില്‍ തെളിഞ്ഞതായി കോമണ്‍കോസ് കൂട്ടായ്മയിലെ ഗവേഷക രാധിക ഝാ ചടങ്ങില്‍ പറഞ്ഞു. പൊലീസുകാര്‍ മതത്തിന്‍റെയും ജാതിയുടേയും അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നുണ്ട്.

    മുസ്ലിംകളാണ് കൂടുതലായും കുറ്റകൃത്യങ്ങള്‍ നടത്തുന്നതെന്ന് 49 ശതമാനം പൊലീസുകാരും വിശ്വസിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തി. മതത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളോട് പൊലീസ് വിവേചനം കാണിക്കുന്നുവെന്ന കാര്യത്തില്‍ കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും സേനയില്‍ പട്ടികജാതി-വര്‍ഗ-ഒ.ബി.സി പ്രാതിനിധ്യം കൂടിയിട്ടും എന്തുകൊണ്ടാണ് ഈ സാഹചര്യമെന്നതില്‍ കൂടുതല്‍ ഗവേഷണം നടക്കേണ്ടതുണ്ടെന്നും പൊലീസ് കമീഷണര്‍ പ്രതാപ് റെഡ്ഡി ചടങ്ങില്‍ പറഞ്ഞു. വേഗത്തിലുള്ള നീതി എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള സൗകര്യങ്ങളെല്ലാം കര്‍ണാടകയില്‍ ഉണ്ട്. മൂന്നുവര്‍ഷത്തിനുള്ളില്‍ എട്ട് ഫോറന്‍സിക് ലാബുകളും മൊൈബല്‍ ലാബുകളും സ്ഥാപിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍നിന്ന് തെളിവുകള്‍ ശേഖരിക്കാനായി ശാസ്ത്രീയ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ഉണ്ടെന്നും കമീഷണര്‍ പറഞ്ഞു.

    പൂര്‍ണമായ വിവരങ്ങളുടെ അഭാവമാണ് സംസ്ഥാനത്തിന്‍റെ സ്ഥാനം പിന്നിലേക്കാകാന്‍ കാരണമെന്ന് ഭരണ നവീകരണ കമീഷന്‍ ചെയര്‍മാന്‍ ടി.എം. വിജയ ഭാസ്കര്‍ പറഞ്ഞു. പൊലീസ് സേനയില്‍ വനിതകളുടെ പ്രാതിനിധ്യം കൂട്ടാന്‍ കര്‍ണാടക ഇനിയും ഏറെ ദൂരം പോകണമെന്ന് കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനീഷ്യേറ്റിവ് (സി.എച്ച്‌.ആര്‍.ഐ) അംഗമായ ദേവയാനി ശ്രീവാസ്തവ പറഞ്ഞു. 2020ല്‍ കര്‍ണാടകയില്‍ പൊലീസ് സേനയില്‍ വനിതാസാന്നിധ്യം 12.34 ശതമാനം മാത്രമാണ്. 1054 സ്റ്റേഷനുകളിലായി 600 വനിത എസ്.ഐമാര്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ മതാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമല്ല. പൊലീസ് സേനയിലെ പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി പ്രാതിനിധ്യം ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പൊലീസ് പരിശീലനത്തിനുള്ള ബജറ്റ് ഉയര്‍ത്തണമെന്നും കൂടുതല്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്നും ദേവയാനി ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യ ജസ്റ്റിസ് ചീഫ് എഡിറ്റര്‍ മജ ദറുവാലയും സംസാരിച്ചു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....