MORE

    തൊണ്ടിമുതല്‍ മോഷണക്കേസ്; മന്ത്രി ആന്‍റണി രാജുവിനെതിരായ നിര്‍ണായക രേഖ പുറത്ത്

    Date:

    തിരുവനന്തപുരം : 16 വര്‍ഷം മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ച തൊണ്ടിമുതല്‍ മോഷണ കേസില്‍ മന്ത്രി ആന്‍റണി രാജുവിന് എതിരായ നിര്‍ണായ രേഖകള്‍ പുറത്തുവന്നു.

    ലഹരി കേസ് പ്രതിയെ രക്ഷിക്കുന്നതിലേക്ക് വേണ്ടിയാണ് തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചിരുന്നത്.

    16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ലെന്നാണ് വിവരം. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നിന്നും തൊണ്ടിമുതല്‍ വാങ്ങിയതും നല്‍കിയതും മന്ത്രി ആന്‍റണി രാജു ആയിരുന്നു. ഈ കേസിനെ സംബന്ധിക്കുന്ന നിര്‍ണായ രേഖകളാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരിക്കുന്നത്.

    മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ കേസില്‍ നിന്നും രക്ഷിക്കുന്നതിലേക്ക് വേണ്ടിയാണ് തൊണ്ടിമുതല്‍ കൃത്രിമത്വം ആന്‍റണി രാജു കാണിച്ചത്. വലിയ ഗുരുതരമായ സംഭവമായിരുന്നു കേരളത്തില്‍ പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നത്. എന്നാല്‍ , കേസിന്റെ വിചാരണ കൂടുതല്‍ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷനും പ്രത്യേകിച്ച്‌ നടപടികള്‍ സ്വീകരിച്ച്‌ കോടതിക്ക് മുന്നിലെത്തിയില്ല. കുറ്റപത്രം സമര്‍പ്പിച്ച 22 പ്രാവശ്യം പരിഗണിച്ച കേസ് കോടതി മാറ്റിവയ്ക്കുകയായിരുന്നു.

    പിന്നാലെയാണ് 16 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മന്ത്രി ആന്‍റണി രാജുവിനെതിരായ നിര്‍ണായ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിനാണ് കിട്ടിയത്. അതേസമയം , മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ സംരക്ഷിക്കുന്നതിന് മന്ത്രി ആന്‍റണി രാജു ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഓസ്ട്രേലിയന്‍ സ്വദേശി സാല്‍വാദോര്‍ സാര്‍ലി എത്തിയിരുന്നത് . ഇയാളുടെ അടിവസ്ത്രത്തില്‍ ഹാഷിഷും ഉണ്ടായിരുന്നു.

    ഈ പ്രതിയെ രക്ഷിക്കുന്നതിലേക്ക് വേണ്ടിയാണ് ആന്‍റണി രാജു ഇടപെടലുകള്‍ നടത്തിയത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന കാലത്താണ് ഇദ്ദേഹം തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചത്.

    ഓസ്ട്രേലിയയില്‍ നിന്ന് എത്തിയ ഇയാള്‍ക്ക് വേണ്ടി ആന്‍റണി രാജുവിന്റെ സീനിറായി അഭിഭാഷക സെലിന്‍ വില്‍ഫ്രണ്ടാണ് കോടതിയില്‍ ഹാജരായത്. ഇതിന് പിന്നാലെ ഈ കേസ് പരിഗണിച്ച തിരുവനന്തപുരം സെഷന്‍സ് കോടതി സാല്‍വാദോര്‍ സാര്‍ലി എന്ന ഓസ്ട്രേലിയന്‍ സ്വദേശിയെ പത്തുവര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍, കേസ് കോടതിയില്‍ എത്തവെ ഹൈക്കോടതി പ്രതിയെ വെറുതെ വിടുകയാണ് ചെയ്തത്.

    ഹൈക്കോടതിയില്‍ പ്രധാന തൊണ്ടിമുതലായ വിദേശ ധരിച്ചിരുന്ന അടിവസ്ത്രം പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിമുതല്‍ ആണെന്നും പ്രതിഭാഗം വാദിച്ചതിന് പിന്നാലെയാണ് പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹന്‍ തൊണ്ടിമുതലില്‍ കൃത്രിമം ഉണ്ടായിയെന്ന് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ ഹൈക്കോടതിയില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിന്റെ അന്വേഷണം തുടങ്ങുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....