അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നതില്‍ കരാര്‍ കമ്ബനിയുടെ പേരില്‍ ബി.ജെ.പിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍.
വാച്ച് നിര്‍മാതാക്കളായ കമ്ബനിക്ക് കരാര്‍ നല്‍കിയത് ടെന്‍ഡര്‍ പോലും വിളിക്കാതെ ആണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന. അജന്ത ഗ്രൂപ്പിന് കീഴില്‍ വാച്ച് നിര്‍മാതാക്കളായ ഒവേര കമ്ബനിക്ക് 15 വര്‍ഷത്തേക്ക് ആയിരുന്നു മോര്‍ബി തൂക്കുപാലത്തിന്‍്റെ മേല്‍നോട്ട പരിപാലന ചുമതല നല്‍കിയത്.
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള പാലം നവീകരണം നടത്തി നാലാം ദിവസം തകര്‍ന്ന് വീണത് ആണ് ഇപ്പൊള്‍ ബി.ജെ.പിയെയും ഗുജറാത്ത് സര്‍ക്കാരിനെയും ഒരുപോലെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്. ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് രണ്ട് കോടി രൂപയ്ക്ക് പ്രാദേശിക ഭരണകൂടം പാലത്തിന്‍്റെ അറ്റകുറ്റപ്പണിയുടെ കരാര്‍ നല്‍കിയത്.
എട്ട് മാസം സമയം ഉണ്ടായിട്ടും ഗുജറാത്തിലെ പ്രാദേശിക പുതുവര്‍ഷ ദിനത്തില്‍ പാലം തുറന്നത് തങ്ങളുടെ അറിവോടെ അല്ലെന്നാണ് ഗുജറാത്ത് സര്‍ക്കാരും മോര്‍ബി തദ്ദേശ ഭരണകൂടവും പറയുന്നത്. അപകടം നടന്ന ഞായറാഴ്ച മുന്‍കൂട്ടി നിശ്ചയിച്ചതിലും ഉയര്‍ന്ന തുകയാണ് ടിക്കറ്റിന് ഓവേര കമ്ബനി ഈടാക്കിയത്.
ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബി.ജെ.പി ആവര്‍ത്തിക്കുമ്ബോഴും കേസില്‍ പ്രതിസ്ഥാനത്ത് ഉള്ള കമ്ബനിയുടെ പേര് പോലും എഫ്.ഐ.ആറില്‍ പരാമര്‍ശിക്കാത്ത ഗുജറാത്ത് സര്‍ക്കാരിന്‍്റെ നടപടിയെ ആണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. ബിജെപി കരാര്‍ കമ്ബനിയില്‍ നിന്ന് സംഭാവന വാങ്ങിയിട്ടുണ്ട് എങ്കില്‍ അക്കാര്യം പുറത്തുവിടണമെന്നാണ് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
ബി.ജെ.പിയും കരാര്‍ കമ്ബനിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ഉള്ള ശ്രമത്തിലാണ് പ്രധാന മന്ത്രി ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍.