MORE

    ‘തിരഞ്ഞെടുപ്പു കമ്മിഷന്റെ പെരുമാറ്റം അടിമകളെപ്പോലെ; അവര്‍ ചാണകം പോലും തിന്നുന്നു; ജനാധിപത്യത്തിന് അപകടം’; ഷിന്‍ഡെ വിഭാഗത്തിന് ശിവസേനയുടെ ഔദ്യോഗിക ചിഹ്നം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് താക്കറെ; ജനങ്ങള്‍ കൂടെ നില്‍ക്കുമെന്ന് ശരദ് പവാര്‍

    Date:

    മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്ബും വില്ലും അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിന്റെ അടിമയാണെന്നും കമ്മിഷന്റെ തീരുമാനം ജനാധിപത്യത്തിന് അപകടമാണെന്നും ഉദ്ധവ് താക്കറെ വിമര്‍ശിച്ചു.

    ‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഞെട്ടിച്ചു. മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് പാര്‍ട്ടി ചിഹ്നത്തില്‍ തീരുമാനം എടുത്തത്. രണ്ട് മാസത്തിനുള്ളില്‍ അവര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഉറപ്പാണ്. ഞങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ വിശ്വാസമുണ്ട്. ഷിന്‍ഡെ വിഭാഗത്തിനൊപ്പമുള്ള 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഞങ്ങളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ചിഹ്നം ആര്‍ക്കെന്ന കാര്യത്തില്‍ തീരുമാനം എടുക്കരുതെന്ന് ഞങ്ങള്‍ കോടതിയില്‍ വാദിച്ചിരുന്നു. ‘ താക്കറെ ചൂണ്ടിക്കാട്ടി

    ”ഡല്‍ഹിയിലുള്ളവര്‍ മുംബൈയെ നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സാധുത തീരുമാനിക്കുന്നത് അതിലെ അംഗങ്ങളുടെ എണ്ണമനുസരിച്ചാണ്. അതല്ലാതെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അടിസ്ഥാനമാക്കി എങ്ങനെ തീരുമാനിക്കും?’ താക്കറെ ചോദിച്ചു.

    ”വെള്ളിയാഴ്ച വൈകിട്ട് തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തുന്നതിനു മുന്‍പേ തന്നെ, ഷിന്‍ഡെ വിഭാഗത്തിന് അനുകൂലമായിരിക്കും തീരുമാനമെന്ന് ഒരു ബിജെപി നേതാവും കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം വരും മുന്‍പേ അവര്‍ എങ്ങനെയാണ് ഇക്കാര്യം അറിഞ്ഞത്? ബിജെപി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുകയാണെന്ന് ഇതില്‍ വ്യക്തമല്ലേ? അടിമകളെപ്പോലെയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പെരുമാറ്റം. രാഷ്ട്രീയ യജമാനന്മാരുടെ ഉത്തരവനുസരിച്ച്‌ അവര്‍ ചാണകം പോലും തിന്നുന്നു’ താക്കറെ വിമര്‍ശിച്ചു.

    ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധ്യതയില്ലെന്ന് വിലയിരുത്തിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗിക പേരും ചിഹ്നവും ഷിന്‍ഡേ പക്ഷത്തിന് അനുവദിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ രാഷ്ട്രീയ ഭാവി കൂടി തുലാസ്സിലായിരിക്കുകയാണ്. ഉദ്ധവ് താക്കറെയുടെ പിതാവ് ബാല്‍താക്കറെ സ്ഥാപിച്ച പാര്‍ട്ടിയാണ് ശിവസേന.

    അതേസമയം, ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിന് പാര്‍ട്ടി ചിഹ്നമായ അമ്ബും വില്ലും നഷ്ടപ്പെട്ടത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. പുതിയ ചിഹ്നം ജനങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവസേന എന്ന പേരും അമ്ബും വില്ലും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് നല്‍കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് വന്നതിന് പിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം.

    തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം അംഗീകരിക്കാന്‍ ഉദ്ധവ് താക്കറെയോട് ശരദ് പവാര്‍ ആവശ്യപ്പെട്ടു. ”തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്താല്‍ പിന്നെ അതില്‍ ചര്‍ച്ചയില്ല. അത് അംഗീകരിച്ച്‌ പുതിയ ചിഹ്നം ഏറ്റെടുക്കൂ. പഴയ ചിഹ്നം നഷ്ടമായതുകൊണ്ട് വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. വിഷയം 15 – 30 ദിവസത്തേക്ക് ചര്‍ച്ചയാകുമെന്നതിനപ്പുറം ഒന്നും സംഭവിക്കില്ല. ജനങ്ങള്‍ പുതിയ ചിഹ്നം അംഗീകരിക്കും’ ശരദ് പവാര്‍ പറഞ്ഞു

    രണ്ട് കാളകളും നുകവും എന്നതില്‍ നിന്ന് കോണ്‍ഗ്രസിന്റെ ചിഹ്നം മാറ്റേണ്ടിവന്നത് ശരദ് പവാര്‍ ഓര്‍ത്തെടുത്തു. കോണ്‍ഗ്രസിന്റെ പുതിയ ചിഹ്നം സ്വീകരിച്ചതുപോലെ ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ പുതിയ ചിഹ്നവും ജനങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധിയും ഇതുപോലുള്ള സാഹചര്യം നേരിട്ടതായി താന്‍ ഓര്‍ക്കുന്നു. കോണ്‍ഗ്രസിന് ‘നുകവും രണ്ട് കാളകളും’ ചിഹ്നം ഉണ്ടായിരുന്നു. പിന്നീട് അവര്‍ക്ക് അത് നഷ്ടപ്പെട്ടു, ‘കൈ’ പുതിയ ചിഹ്നമായി സ്വീകരിക്കേണ്ടി വന്നു. പക്ഷേ, ആളുകള്‍ അത് സ്വീകരിച്ചു. അതുപോലെ ഉദ്ധവ് താക്കറേ വിഭാ?ഗത്തിന്റെ പുതിയ ചിഹ്നവും ജനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....