MORE

    ‘ഗുജറാത്ത് ഫലം അത്ഭുതപ്പെടുത്തും’

    Date:

    ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു?

    ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം അത്ഭുതങ്ങള്‍ നിറഞ്ഞതായിരിക്കും.

    ഒരു സംശയവും വേണ്ട. കഴിഞ്ഞ 10-12 വര്‍ഷമായി വളരെ അടുത്തുനിന്ന് ഗുജറാത്ത് രാഷ്ട്രീയം നോക്കിക്കാണുന്ന ആളെന്ന നിലക്കാണ് ഞാനിത് പറയുന്നത്. അതിനുമുമ്ബ് ആറു വര്‍ഷം ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു.

    ഇത്തവണത്തെ ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും. കഴിഞ്ഞ തവണ വോട്ടര്‍മാര്‍ വളരെ ആവേശത്തിലായിരുന്നുവെങ്കില്‍ ഇക്കുറി വളരെ നിശ്ശബ്ദരാണ്. സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്ബോഴെങ്കിലും വോട്ടര്‍മാരുടെ മനോഭാവം മനസ്സിലാകും. എന്നാല്‍, ഇത്തവണ ആര്‍ക്ക് അനുകൂലമായും ഒരു തരംഗവുമില്ല.

    അതിനാല്‍ ഈ ഫലം പ്രവചിക്കുക പ്രയാസമാണ്. എന്നാല്‍, വോട്ടിങ് ശതമാനം വളരെ കുറഞ്ഞാല്‍ ഭരണവിരുദ്ധ വികാരം വോട്ടായില്ലെന്ന് മനസ്സിലാക്കേണ്ടിവരും. സ്വാഭാവികമായും 150ഉം കടന്ന് ബി.ജെ.പി ഗുജറാത്ത് തൂത്തുവാരും. ബി.ജെ.പി വോട്ടുകള്‍ ഏതു നിലക്കും ബൂത്തിലെത്തും. മറിച്ചാണെങ്കില്‍ ഫലം നേര്‍വിപരീതവുമാകും. ഏതായാലും ഇത്രയുമൊരു നിശ്ശബ്ദത ഗുജറാത്തില്‍ മുമ്ബൊരിക്കലും കണ്ടിട്ടില്ല.

    കോണ്‍ഗ്രസ് നിശ്ശബ്ദ പ്രചാരണത്തിലാണെന്നാണല്ലോ പറയുന്നത്?

    കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഇത്രയും ശാന്തമായ പ്രചാരണം നടത്തിയത് എന്ന് മനസ്സിലാകുന്നില്ല. അരവിന്ദ് കെജ്രിവാള്‍ പ്രകടിപ്പിക്കുന്നതുപോലൊരു ആത്മവിശ്വാസം കോണ്‍ഗ്രസിനില്ല.

    കോണ്‍ഗ്രസ് പരസ്യപ്രചാരണം നടത്താത്തത് തന്ത്രമായി കരുതുന്നുണ്ടോ? രാഹുലും പ്രിയങ്കയും കൂടുതല്‍ പ്രചാരണത്തിന് വന്നില്ലല്ലോ?

    വന്നാലും അവര്‍ പലപ്പോഴും വിവാദങ്ങളില്‍ വീണുപോകാറാണുള്ളത്. കോണ്‍ഗ്രസ് നേതാക്കള്‍ ഗുജറാത്തില്‍ വന്ന് വല്ലതുമൊക്കെ പറയും. ബി.ജെ.പി അതില്‍പിടിച്ച്‌ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുകൊണ്ടുപോകും. ‘ചൗക്കീദാര്‍ ചോര്‍ ഹെ’ അത്തരത്തിലുള്ള ഒന്നായിരുന്നു. ഇത്തവണ ആ തരത്തില്‍ വലുതൊന്നും ബി.ജെ.പിക്ക് ലഭിച്ചില്ല.

    ജനങ്ങളുടെ നിശ്ശബ്ദതക്ക് ഇതും ഒരു കാരണമാണ്. നിശ്ശബ്ദത ഭഞ്ജിക്കപ്പെടണമെങ്കില്‍ എല്ലാ ഭാഗത്തുനിന്നും പ്രചാരണ ശബ്ദമുയരേണ്ടതുണ്ട്. ബി.ജെ.പിക്കെതിരെ എതിരാളികള്‍ വല്ല അവസരമൊരുക്കിയാലല്ലേ കുറെക്കൂടി ശക്തമായി പോകാന്‍ ബി.ജെ.പിക്ക് സാധിക്കുകയുള്ളൂ. എതിരാളികള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഒരു ഭാഗം മാത്രം ശബ്ദമുയര്‍ത്തിയാലും ജനം ശ്രദ്ധിക്കില്ലല്ലോ.

    പക്ഷേ, 2002 ഓര്‍മിപ്പിക്കാന്‍ ബി.ജെ.പി ശ്രമിച്ചല്ലോ?

    അമിത് ഷാ 2002 പറഞ്ഞെങ്കിലും ആരും അത് ഏറ്റു പിടിച്ചില്ലല്ലോ. ഉവൈസി മാത്രമാണ് ബില്‍ക്കീസ് ബാനു വിഷയം ഉന്നയിച്ച്‌ അതിന് മറുപടി നല്‍കിയത്. അതു മാത്രമല്ല, അതുപോലെ പല ശ്രമങ്ങളും ബി.ജെ.പി നടത്തി. ശ്രദ്ധയെ നിഷ്ഠുരമായി കൊലപ്പെടുത്തിയതും പ്രചാരണമാക്കാന്‍ നോക്കിയെങ്കിലും ജനം അതും ചര്‍ച്ചചെയ്തില്ല.

    ഇത്രയും ഒരു നിശ്ശബ്ദ തെരഞ്ഞെടുപ്പ് ഞാന്‍ കണ്ടിട്ടില്ല. ഒരുപക്ഷേ ബി.ജെ.പി തൂത്തുവാരാം. അതല്ലെങ്കില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യവുമാകാം.

    ഉവൈസി ഘടകം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന വാദമുണ്ടല്ലോ?

    ഉവൈസി ഗുജറാത്തില്‍ ഇക്കുറി ഒരു ഘടകമല്ല. 50 സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് ഉവൈസി ആദ്യം പറഞ്ഞിരുന്നത്. അതിനുള്ള സ്ഥാനാര്‍ഥികളെപ്പോലും ഉവൈസിക്ക് കിട്ടിയില്ല. ഒടുവില്‍ 20 സീറ്റുകളില്‍പോലും സ്ഥാനാര്‍ഥികളെ നിര്‍ത്താനായില്ല.

    ഗുജറാത്തിലെ മുസ്‍ലിം വോട്ടര്‍മാര്‍തന്നെ ഉവൈസിയെ വേണ്ടെന്നു പറയുന്നുണ്ട്. ജമാല്‍പുരില്‍ മാത്രമാണ് ഉവൈസി ഇളക്കമുണ്ടാക്കിയത്. ആ ഇളക്കം ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വിജയത്തിന് സഹായകരമാകുകയും ചെയ്യും.

    മുസ്‍ലിംകള്‍ ഇക്കുറി കോണ്‍ഗ്രസിനെ വിട്ട് ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നുണ്ടോ?

    അതിലെനിക്ക് സംശയമുണ്ട്. മുസ്‍ലിം വോട്ടുകളുടെ കാര്യത്തില്‍ പഴയതുപോലെ മുന്‍കൂട്ടി പ്രവചനം സാധ്യമല്ല. മുസ്‍ലിംസമുദായം ഏകോപിച്ച്‌ ബി.ജെ.പിക്കെതിരെ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുന്ന രീതിയാണിപ്പോള്‍ പിന്തുടരുന്നത്. ഏതു സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യണമെന്ന് അവര്‍ വോട്ടിന് തലേന്ന് തീരുമാനിക്കും.

    അതിനാല്‍തന്നെ ഈ തെരഞ്ഞെടുപ്പില്‍ അവര്‍ കോണ്‍ഗ്രസിനെ പൂര്‍ണമായി വിട്ടുപോകുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസിന് സംസ്ഥാനതലത്തില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഒരു ജനകീയ നേതാവില്ലെന്നേയുള്ളൂ. ജില്ലതലത്തില്‍ വളരെ ശക്തരായ നേതാക്കള്‍ ഇപ്പോഴും കോണ്‍ഗ്രസിനുണ്ട്.

    വോട്ടുചോര്‍ച്ചയുടെ കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടി കാരണം കൂടുതല്‍ നഷ്ടം കോണ്‍ഗ്രസിനോ? അതോ ബി.ജെ.പിക്കോ?

    അതും പറയാനാകില്ല. ആപ്പിന്റെ വോട്ട് ഓരോ സീറ്റിലും ഫലത്തെ ബാധിക്കും. ആപ് ഘടകത്തെ ആര്‍ക്കും തള്ളാനാകില്ല.

    ആപ് സാന്നിധ്യം നഗരങ്ങളില്‍ ബി.ജെ.പിക്കും ഗ്രാമങ്ങളില്‍ കോണ്‍ഗ്രസിനും നഷ്ടമുണ്ടാക്കും എന്ന് പറയുന്നുണ്ടല്ലോ?

    ഈ പറയുന്നതില്‍ കാര്യമില്ല. നഗരങ്ങളില്‍ ബി.ജെ.പി വോട്ട് ആപ് പിടിക്കുമെങ്കില്‍ എന്തുകൊണ്ട് ഗ്രാമങ്ങളില്‍ പിടിക്കില്ല. ആപ് പിടിക്കുന്ന വോട്ടുകള്‍ രണ്ടു കൂട്ടരുടേതുമാകാം.

    ആര്‍.എസ്.എസ് പ്രവര്‍ത്തകരും ബി.ജെ.പി വോട്ടുകള്‍ ബൂത്തുകളിലെത്തിക്കാനുണ്ടാവില്ലേ?

    ഇക്കുറി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം അത്ര സജീവമാണെന്നു തോന്നുന്നില്ല.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....