MORE

    ഗള്‍ഫിലേക്ക് മരുന്ന് കൊണ്ടുപോകുമ്ബോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

    Date:

    ദുബൈ: സുഖമില്ലാത്ത അനുജനുവേണ്ടി നാട്ടില്‍നിന്ന് വാങ്ങിയ ഗുളികകളുമായിട്ടായിരുന്നു പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി നൗഫലിന്റെ അല്‍ഐന്‍ യാത്ര.

    ഒരുവര്‍ഷം വരെയുള്ള ഗുളികകള്‍ കൊണ്ടുപോകാമെന്ന് മെഡിക്കല്‍ ഷോപ്പുകാര്‍ അറിയിച്ചതനുസരിച്ച്‌ 289 ഉറക്ക ഗുളികകളാണ് വാങ്ങിയത്.

    എന്നാല്‍, എല്ലാം കീഴ്മേല്‍ മറിഞ്ഞത് പെട്ടെന്നായിരുന്നു. അല്‍ഐന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ നടത്തിയ പരിശോധനയില്‍ ഗുളിക കണ്ടെത്തി കേസെടുത്തു. എണ്ണം കൂടിയതാണ് പ്രശ്നമായത്. ഇതിന്റെ പേരില്‍ 90 ദിവസമാണ് ഈ യുവാവ് ജയിലില്‍ കിടന്നത്. കനത്ത പിഴ ചുമത്തിയിരുന്നെങ്കിലും സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ കോടതി ഇത് ഒഴിവാക്കി കൊടുത്തു.

    മാര്‍ച്ച്‌ പത്തിനാണ് സംഭവം. അബൂദബിയില്‍ ആര്‍ക്കിടെക്ടായ നൗഫലും അനുജനും ഒരുമിച്ചായിരുന്നു യാത്രയെങ്കിലും നൗഫലിന്‍റെ ബാഗിലാണ് ഗുളിക വെച്ചിരുന്നത്. വിമാനത്താവളത്തില്‍ പിടിയിലായപ്പോള്‍, ഈ ഗുളികക്ക് യു.എ.ഇയില്‍ നിയന്ത്രണമുണ്ടെന്നും ചെറിയ അളവായിരുന്നെങ്കില്‍ കുഴപ്പമില്ലെന്നുമായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞപ്പോഴാണ് നൗഫല്‍ അബദ്ധം തിരിച്ചറിയുന്നത്. വിമാനത്താവളത്തില്‍നിന്ന് നൗഫലിനെ ജയിലിലേക്ക് മാറ്റി. ഒരാഴ്ച റിമാന്‍ഡ് ചെയ്തു. പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കിയെങ്കിലും ഗുളികയുടെ എണ്ണം കൂടുതലായതിനാല്‍ 20,000 ദിര്‍ഹം പിഴയും നാടുകടത്തലും വിധിച്ചു. ഇതേതുടര്‍ന്ന് അഡ്വ. പി.എ. ഹക്കീം വഴി അപ്പീല്‍ നല്‍കി.

    നൗഫലിന്‍റെ അനുജനെയും വിളിച്ചുവരുത്തി വിവരം അന്വേഷിച്ച കോടതി നൗഫല്‍ കുറ്റക്കാരനല്ലെന്ന് വിധിച്ചു. നൗഫലിന്‍റെ അവസ്ഥ മനസ്സിലാക്കിയതിനാല്‍ സൗജന്യമായാണ് അഡ്വ. പി.എ. ഹക്കീം കേസ് ഏറ്റെടുത്തത്. അബൂദബിയിലെ അഭിഭാഷകനായ അന്‍സാരി വഴി ഏര്‍പെടുത്തിയ സ്വദേശിയായ അഭിഭാഷകനാണ് കോടതിയില്‍ നൗഫലിനായി ഹാജരായത്. 90 ദിവസത്തിനുശേഷം കഴിഞ്ഞ ദിവസം നൗഫല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി.

    സമാനമായ സംഭവങ്ങളില്‍ നിരപരാധികള്‍ ജയിലിലാകുന്നത് പതിവാണ്. അറിവില്ലായ്‍മകൊണ്ടും അശ്രദ്ധ കൊണ്ടുമാണ് ഇത് സംഭവിക്കുന്നത്.

    മരുന്ന് കൊണ്ടുവരുമ്ബോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം:

    • കൊണ്ടുവരുന്ന മരുന്ന് ഈ രാജ്യത്ത് നിരോധിക്കപ്പെട്ടതാണോ എന്ന് ഉറപ്പുവരുത്തണം.
    • മരുന്നിന്‍റെ ബില്ലും ഡോക്ടറുടെ കുറിപ്പും സ്വന്തം ഉപയോഗത്തിനാണെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും കരുതണം.
    • അപരിചിതരില്‍നിന്ന് ഒരുകാരണവശാലും മരുന്ന് സ്വീകരിക്കരുത്.
    • അധികൃതരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയാത്തതാണ് പലര്‍ക്കുമെതിരെ നടപടിക്ക് കാരണമാകുന്നത്. അതിനാല്‍, വിമാനത്താവളം അധികൃതര്‍ ചോദിക്കുമ്ബോള്‍ രേഖകള്‍ സഹിതം കൃത്യമായ ഉത്തരം പറയാന്‍ കഴിയണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....