കൊല്ലം: ഇലന്തൂരിലെ ഇരട്ട നരബലി വാര്‍ത്ത കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ കേരളത്തില്‍ നരബലി എന്ന വാക്ക് വാര്‍ത്തകളില്‍ ആദ്യമായി ഇടം നേടിയത് 49 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.
കൊല്ലം കുണ്ടറയില്‍ ആറുവയസുകാരനെ ബന്ധു ബലി നല്‍കിയ സംഭവത്തില്‍ പ്രതിയായിരുന്ന അഴകേശന് കോടതി അന്ന് വധശിക്ഷയായിരുന്നു വിധിച്ചത്.
1973 മെയ് 23. മുളവന ശ്രീശങ്കരോദയം സര്‍ക്കാര്‍ സ്കൂളിന് സമീപമായിരുന്നു കേരളത്തെ നാട്കക്കിയ സംഭവം അരങ്ങേറിയത്. പ്രദേശവാസിയായ ആറുവയസുകാരന്‍ ദേവദാസനെ കാണാതാകുന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കാണാതായ കുട്ടിക്കായി നാട്ടുകാര്‍ പ്രദേശത്ത് വ്യാപകമായി തെരച്ചില്‍ നടത്തി. എന്നാല്‍ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ദേവദാസന്‍്റെ വീടിന് പുറകിലുള്ള ബന്ധുവീട്ടിന്‍്റെ മുറ്റത്ത് കണ്ട രക്തം നാട്ടുകാരില്‍ സംശയമുണ്ടാക്കി.
വീടിന് സമീപം പരിശോധിച്ച പ്രദേശവാസികള്‍ എന്തോ കുഴിച്ചു മൂടി വാഴ നട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഴി തുരന്നു നോക്കിയപ്പോഴാണ് കഴുത്തറുത്ത് മരിച്ച നിലയില്‍ ആറു വയസുകാരന്‍ ദേവദാസന്‍്റെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് താമസിക്കുന്ന ദേവദാസന്‍്റെ ബന്ധു അഴകേശനെ നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തതോടെ നരബലിയുടെ ചുരുളഴിഞ്ഞു.
ശങ്കരോദയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ദേവദാസിനെ അവധി ദിവസമാണ് പ്രതി നരബലി നല്‍കാന്‍ തീരുമാനിച്ചത്. പട്ടാപ്പകല്‍ അഴകേശന്‍ 6 വയസുകാരനെ വീട്ടിലെ കളരിത്തറയില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കുഴിച്ചുമൂടി അതിനു മുകളില്‍ ഒരു വാഴ നട്ടു. ദേവപ്രീതിക്ക് വേണ്ടിയാണ് അന്ന് നരബലി നടത്തിയത് എന്നായിരുന്നു അഴകേശന്‍ പോലീസിനോട് പറഞ്ഞത്.കുട്ടിയെ ബലി നല്‍കിയ കളരിത്തറ അഴകേശനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തല്ലി തകര്‍ത്തു. ക്രൂരമായ നരബലിയുടെ ഓരോ തെളിവും പോലീസ് കോടതിയില്‍ നിരത്തി. അവസാനം കോടതി വിധിയെത്തുടര്‍ന്ന് അഴകേശനെ തൂക്കിലേറ്റുകയായിരുന്നു.