കണ്ടല ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും സിപിഐ മുന്‍ നേതാവുമായ എൻ ഭാസുരാംഗന്റെ സ്വത്തുക്കള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
1.02 കോടിരൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റായിരുന്ന ഭാസുരാംഗനും മകൻ അഖില്‍ജിത്തും ചേർന്ന് പലപ്പോഴായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്.കണ്ടല ബാങ്ക് തട്ടിപ്പ്: മുന്‍ പ്രസിഡന്റ് ഭാസുരാംഗനെയും മകനെയും ഇഡി അറസ്റ്റ് ചെയ്തു
കഴിഞ്ഞ വർഷം നവംബറില്‍ പലപ്പോഴായി ഭാസുരാംഗൻ ചോദ്യം ചെയ്യലിന് വിധേയനാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. നിലവില്‍ ഭാസുരാംഗനും മകൻ അഖില്‍ജിത്തും റിമാൻഡിലാണ്.