കേരളീയത്തില്‍ ആദിവാസികളെ കാഴ്ചവസ്തുവാക്കിയതില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആദിവാസികളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാര്‍ കേരളം ഭരിക്കുമ്ബോള്‍ ഇത് സംഭവിച്ചതില്‍ അത്ഭുതമില്ല. ആദിവാസികളെ കാഴ്ചവസ്തുവാക്കിയെന്ന് പറഞ്ഞത് ഞങ്ങളല്ല, സര്‍ക്കാരിൻ്റെ ഭാഗമായ വകുപ്പ് മന്ത്രിയാണെന്നത് വിസ്മരിക്കരുത്.
അവരോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നിരുപാധികം മാപ്പ് പറയുകയാണ് വേണ്ടത്.സംഭവം നടന്നില്ലെന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. അപ്പോള്‍ മന്ത്രി പറഞ്ഞത് കള്ളമെന്നാണോ? എന്തൊരു അപമാനകരമായ സംഭവമാണ്. ഒരു പരിഷ്കൃത സമൂഹത്തിന് ചേരാത്ത സംഭവമായിപ്പോയി.
സംഭവം വെളിച്ചത്ത് കൊണ്ടുവന്ന മന്ത്രിക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. പിണറായി വിജയൻ വിരട്ടിയെന്ന് ഉറപ്പാണ്.ഒരു പിന്നാക്ക – അദിവാസി ക്ഷേമ മന്ത്രിക്ക്താൻ പറഞ്ഞ സത്യം വിഴുങ്ങേണ്ട അവസ്ഥയുണ്ടായത് ഗൗരവത്തോടെ കാണണം.സി പി എമ്മിൻ്റെ ആദിവാസി പ്രേമം വെറും കാപട്യമാണെന്നും ചെന്നിത്തല പറഞ്ഞു.